വത്തിക്കാൻ സിറ്റി: സമർപ്പിത ജീവിത സ്ഥാപനങ്ങളുടെയും അപ്പോസ്തോലിക് ജീവിത സമൂഹങ്ങളുടെയും ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി സി. തിസ്സ്യാന മെർലെത്തിയെ നിയമിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. സമഗ്ര മനുഷ്യ വികസനം പ്രോത്സാഹിപ്പിക്കുന്ന ഡിക്കാസ്റ്ററിയിൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന മൂന്നാമത്തെ വനിതയാണ് സിസ്റ്റർ. സഭയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാധിനിധ്യം ലഭിക്കുന്നതിന്റെ സൂചനയായി സി. തിസ്സ്യാനയുടെ നിയമനത്തെ കാണാനാകും.
നിലവിൽ ഡിക്കാസ്റ്ററിയെ നയിക്കുന്ന സിസ്റ്റർ സിമോണ ബ്രാംബില്ലയുടെ കീഴിൽ സിസ്റ്റർ തിസ്സ്യാന സേവനമനുഷ്ഠിക്കും. സമർപ്പിത ജീവിതത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടിമെ ആണ്.
സിസ്റ്റർ തിസ്സ്യാന 1959 സെപ്റ്റംബർ 30 ന് മധ്യ ഇറ്റലിയിലെ പിനെറ്റോയിൽ ജനിച്ചു. 1986-ൽ ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി പുവർ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്റെ ആദ്യത്തെ മതപഠനം നടത്തി. 1984 ൽ നിയമത്തിൽ ബിരുദവും 1992ൽ റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് ബിരുദവും നേടി.
2004 മുതൽ 2013 വരെ ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി പുവറിന്റെ സുപ്പീരിയർ ജനറലായി സേവനമനുഷ്ഠിച്ചു. നിലവിൽ സിസ്റ്റർ സി. തിസ്സ്യാന റോമിലെ പൊന്തിഫിക്കൽ അന്റോണിയാനം യൂണിവേഴ്‌സിറ്റിയിലെ കാനോൻ നിയമ ഫാക്കൽറ്റി പ്രൊഫസറായും ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്‌സ് ജനറലിൽ കാനോൻ അഭിഭാഷകയായും പ്രവർത്തിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.