വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മെഡിക്കല്‍ കോളജിലേക്ക് മാറ്റി

വെഞ്ഞാറമൂട് കൂട്ടക്കൊല:  പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മെഡിക്കല്‍ കോളജിലേക്ക് മാറ്റി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ (23) ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജയിലിലെ ടോയ്‌ലറ്റില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കൂട്ടക്കൊലക്കേസില്‍ പൊലീസ് ഇന്നലെ ആദ്യ കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു. പ്രതി അഫാന്റെ പിതൃമാതാവ് സല്‍മാ ബീവിയെ (91) കൊലപ്പെടുത്തിയ സംഭവത്തിലാണ് നെടുമങ്ങാട് സെക്കന്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അഫാന്റെ സഹോദരന്‍ അഹ്‌സാന്‍, പെണ്‍ സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരന്‍ അബ്ദുല്‍ ലത്തിഫ്, അദേഹത്തിന്റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍.

ഫെബ്രുവരി 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാങ്ങോടുള്ള മുത്തശി സല്‍മാ ബീവിയെ കൊലപ്പെടുത്തിയാണ് അഫാന്‍ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് മറ്റ് നാല് പേരെക്കൂടി കൊലപ്പെടുത്തിയ ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

പിതൃമാതാവ് സല്‍മാ ബീവിയുടെ കൊലപാതക കേസില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. അഫാന്‍ ചുറ്റിക വാങ്ങിയ കട, സല്‍മാ ബീവിയുടെ മാല പണയം വച്ച സ്ഥാപനം, ചുറ്റിക വയ്ക്കാന്‍ ബാഗ് വാങ്ങിയ കട, പണം നിക്ഷേപിച്ച എ.ടി.എം എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തിയിരുന്നു. കട ഉടമകളും പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരും പ്രതിയെ തിരിച്ചറിഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.