ചിക്കാഗോ: മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ബെല്‍വുഡിലുള്ള മലബാര്‍ കത്തിഡ്രലില്‍ എത്തിചേര്‍ന്ന മാര്‍ റഫേല്‍ തട്ടിലിന് വമ്പിച്ച സ്വീകരണം നല്‍കി വിശ്വാസികള്‍.
ജൂണ്‍ ഒന്നിന് രാവിലെ ഒന്‍പതിന് രുപതാ അധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട്, ബിഷപ്പ് എമിററ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ക്കെപ്പം എത്തിചേര്‍ന്ന മാര്‍ റഫേല്‍ തട്ടിലിനെ താലപ്പൊലിയുടെയും മുത്തുകുടകളുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ ഇടവക വികാരിയും വികാരി ജനറലുമായ ഫാ. തോമസ് കടുകപ്പിള്ളി, വികാരി ജനറല്‍ ഫാ. ജോണ്‍ മേലെപ്പുറം, രുപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യന്‍ നെടുവിലച്ചാലുങ്കില്‍, പ്രോ. ചാന്‍സലര്‍ ഫാ. ജോണ്‍സണ്‍ കോവൂര്‍ പുത്തന്‍പുര, കോര്‍ഡിനേറ്റര്‍ ജോണി മണ്ണാഞ്ചേരി, മറ്റ് വൈദികര്‍, സന്യാസ്ഥര്‍, കൈക്കാന്മാരോടും ചേര്‍ന്ന് വിശ്വാസികള്‍ സ്വീകരിച്ച് ദേവലായത്തിലേക്ക് ആനയിച്ചു.

മാര്‍ റഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനായി 9:30 ന് ആരംഭിച്ച ആഘോഷമായ ദിവ്യബലിയ്ക്ക് മാര്‍ ജോയി ആലപ്പാട്ട്, ബിഷപ്പ് എമിററ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നവര്‍ക്കൊപ്പം മറ്റ് വൈദികരും സഹകാര്‍മികരായിരുന്നു.
ദിവ്യബലിയ്ക്ക് ശേഷം ദേവാലയത്തില്‍ ചേര്‍ന്ന പെതു സമ്മേളനത്തിന് പ്രോ. ചാന്‍സലര്‍ ഫ. ജോണ്‍സണ്‍ കോവൂര്‍ പുത്തന്‍പൂര എംസി ആയിരുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന രൂപതയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് ദൈവജനങ്ങളുമായി പങ്കുവെച്ചു.

ചിക്കാഗോയില്‍ വീണ്ടും വരുവാനും ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സാധിച്ചതിലുള്ള സന്തോഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് രേഖപ്പെടുത്തി. ബിഷപ്പ് ജോയി ആലപ്പാട്ട് , ബിഷപ്പ് എമിററ്റസ് ജേക്കബ് അങ്ങാടിയത്ത്, വികാരി ഫാ. തോമസ് കടുകപ്പിള്ളി, വികാരി ജനറല്‍ ഫ. ജോണ്‍ മേലെപ്പുറം, മുന്‍ കൈക്കാരന്‍ ഷെനി പോള്‍, യുവജന പ്രധിനിധി മെലീസാ കുര്യക്കോസ് എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. കൈക്കാരന്‍ ബോബി ചിറയില്‍ നന്ദി പ്രകാശനം നടത്തി.

പൊതുയോഗത്തിന് ശേഷം പാരിഷ് ഹാളില്‍ കൈക്കാരന്മരായ ബിജി സി. മാണി, സന്തോഷ് കാട്ടുക്കാരന്‍, ബോബി ചിറയില്‍, വിവിഷ് ജേക്കബ്, ഷാരോണ്‍ തോമസ്, ഡേവിഡ് ജോസഫ്, കോഡിനേറ്റര്‍ ജോണി മണ്ണാഞ്ചേരി എന്നിവരുടെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.