നിലമ്പൂരില്‍ വൈദ്യുതാഘാതമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂരില്‍ വൈദ്യുതാഘാതമേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍: പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് നിലമ്പൂരില്‍ വിദ്യാര്‍ഥി മരിച്ച സംഭവം സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന്‍ ഷൗക്കത്ത്. കെഎസ്ഇബിയുടെ അനുവാദത്തോടെ നടക്കുന്ന സംഭവമാണിതെന്ന് ഷൗക്കത്ത് ആരോപിച്ചു. വൈദ്യുതി കെണികള്‍ക്ക് കെഎസ്ഇബി മൗനാനുവാദം നല്‍കിയിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും അദേഹം വ്യക്തമാക്കി.

പത്താം ക്ലാസ് വിദ്യാര്‍ഥി ജിത്തു(15)വാണ് അപകടത്തില്‍ മരിച്ചത്. ഷാനു, യദു എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഫുട്ബോള്‍ കളിക്ക് ശേഷം മീന്‍ പിടിക്കാന്‍ പോകുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെയാണ് വെള്ളത്തില്‍ നിന്ന് ഷോക്കേറ്റത്. കെഎസ്ഇബി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ടുള്ള കണക്ഷനായിരുന്നു. അനധികൃത ഫെന്‍സിങില്‍ നിന്ന് ഷോക്കേറ്റതാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

സംഭവത്തില്‍ റോഡ് ഉപരോധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയത്. അനധികൃതമായി കെണിവെക്കാന്‍ കെഎസ്ഇബി ഒത്താശ ചെയ്യുന്നുവെന്നും വിദ്യാര്‍ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.