എം.എസ്.സി മാനസ എഫ് കപ്പല്‍ വിഴിഞ്ഞത്ത് തടഞ്ഞു വെക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഇടപെടല്‍ കാഷ്യൂ പ്രമോഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍

എം.എസ്.സി മാനസ എഫ് കപ്പല്‍ വിഴിഞ്ഞത്ത്  തടഞ്ഞു വെക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഇടപെടല്‍ കാഷ്യൂ പ്രമോഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍

കൊച്ചി: കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എല്‍സ-3 കപ്പലിന്റെ ഉടമസ്ഥരായ എം.എസ്.സി കമ്പനിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞു വെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എം.എസ്.സിയുടെ മാന്‍സ എഫ് എന്ന കപ്പല്‍ തടഞ്ഞു വെക്കാനാണ് വിഴിഞ്ഞം തുറമുഖ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കാഷ്യു എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മുങ്ങിയ കപ്പലായ എല്‍സയില്‍ കശുവണ്ടി ഉണ്ടായിരുന്നു. തങ്ങള്‍ക്ക് ആറ് കോടി രൂപയുടെ നഷ്ടം ഉണ്ടായാതായും ഈ നഷ്ടം നികത്തണമെന്നുമാണ് കാഷ്യൂ പ്രമോഷന്‍ കൗണ്‍സിലിന്റെ ആവശ്യം.

ഈ സാഹചര്യത്തില്‍ ആറ് കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ ഹാജരാക്കിയാല്‍ കപ്പല്‍ വിട്ടു നല്‍കാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഇതോടെ പണം കെട്ടിവെയ്ക്കാമെന്ന് കപ്പല്‍ കമ്പനി കോടതിയെ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ബോണ്ട് നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

എം.എസ്.സി എല്‍സ കടലില്‍ മുങ്ങിയ സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നേരത്തെ സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കപ്പല്‍ കമ്പനിക്കെതിരെ നടപടിയെടുക്കുന്നതില്‍ ഉപേക്ഷ പാടില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട മലിനീകരണ നിയന്ത്രണത്തിനും മറ്റും പൊതുഖജനാവില്‍ നിന്ന് പണം ചെലവാക്കുന്നതിനെയും ചോദ്യം ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.