കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-8)

കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-8)

'ഏതായാലും പഞ്ചായത്തുമെമ്പറേ കണ്ട്
ഒരു പരാതി കൊടുക്കണം.'
'പട്ടാളത്തിലും അറിയിക്കണം..'
'ആപ്പീസ്സറുമാര് മാസാമാസം, ശമ്പളത്തീന്നു
ജീവനാംശം പിടിച്ചെടുത്ത്, മണിഓർഡറായി
അയച്ചുതരുമെന്നും കേട്ടു..'
'ഇതങ്ങനെ വെറുതേ വിടരുതെന്നാ കരക്കാർ
പറയുന്നത്. ഞങ്ങൾക്കു വേറെ വഴിയില്ല..'!
'വഴിയൊക്കെ ഉണ്ടാക്കാമെന്നേ..'
'പ്രസവം കഴിഞ്ഞ്, കുഞ്ഞിന് ഒരാണ്ടാകുമ്പം,
എൻ്റെ സ്വത്തിൻ്റ മൂന്നിലൊന്നു ഭാഗം, തരം
തിരിച്ച്, കുഞ്ഞിൻ്റെ പേരിൽ എഴുതിത്തരും.'
'ഈ നേരംമുതൽ, ചെല്ലമ്മയ്കു പുല്ലുപുര-
മുറ്റത്തേ വീട്ടൽ അവകാശം.; അവധിക്ക്
ഗോപൻ വരുമ്പം കച്ചേരിയിൽ കല്യാണവും.'!!
'പറഞ്ഞകാര്യത്തിനേ, എന്നതാ ഒരു ഉറപ്പ്..?
കുഞ്ഞുരാമനോടൊന്ന് ആലോചിക്കണം..!'
'കുഞ്ഞമ്മക്കു കുടിക്കാനെന്തെങ്കിലും..?'
'അല്പം സമ്പാരമാകാം..'
രോഹിണിയമ്മ വീട്ടിലേക്കു മടങ്ങി..!
'എടീ..ഞാൻ വെറും കുറുപ്പാ.; അവരൊക്കെ
മേൽജാതിയാ; ഇതുവല്ലോം നടക്കുമോടീ..?'
'ആ പട്ടാളം, ഒരു പഞ്ചാബിയെ കെട്ടിയാലോ.?'
'ആ കാര്യം ഞാനോർത്തില്ല..'
'നാളെ മല്ലപ്പള്ളി ചന്തേല് പോകുമ്പം, നമ്മുടെ
കുഞ്ഞനോട് കാര്യങ്ങളൊക്കെ വിശദമാക്ക്.'!
മല്ലപ്പള്ളിക്കു പുലർകാലേ പുറപ്പെട്ടോളൂ..'
'ചന്ത തുടങ്ങുമ്പോഴേക്കും നടന്നങ്ങെത്തണം;
ഇന്നിങ്ങോട്ട് ഓടി വരണ്ടാ; നാളെ വന്നാമതി.!'
"മന്തുപിടിച്ചപോലെ നടന്നാൽ.., ഇന്നെങ്ങും
ചന്തയിലെത്തത്തില്ലെടാ പരമൂ.; അവിടെ നീ
എന്നാ 'ഉറി' വിൽക്കാനാടാ പോകുന്നേ..?"
തലക്കുള്ളിൽ ഒറ്റമൂലിതള്ളേടെ മർമ്മരധ്വനി.!
'നരകത്തീന്നെന്തിനാ തള്ളേ പണിതരുന്നേ...?'
കുരിശുകവലയിലുള്ള 'ഗൌരീവിലാസം'
ചായക്കടയ്കുള്ളിൽനിന്നും അശരീരിവീണു..
'പരമുഅളിയാ..ഇതിലേ വാ., ചായ കുടിക്കാം.'
'മല്ലപ്പള്ളിയിലെത്തിയല്ലോ...ആശ്വാസ്സമായി..!'
'കാലത്തേ, അളിയനു കഴിക്കാൻ എടുക്കട്ടേ.?'
'കുഞ്ഞുരാമാ.., ചില വീട്ടുകാര്യങ്ങൾ...,
അത്യാവശ്യമായിട്ടു പറയാനുണ്ട്..'!
'ചന്ത കഴിഞ്ഞ്, അളിയൻ ഇവിടെ വരണം..!'
'മണൽ വാരൽ അപ്പോഴേക്കും കഴിയും.
മഞ്ഞത്താനത്തു ചെന്നിട്ടു സംസ്സാരിക്കാം..!'
'ഓ...അങ്ങനെ ആയിക്കോട്ടെ..!
ഏണ്ടങ്ങത്തയെ വിവരം ധരിപ്പിച്ചു..!
സമയം ഉച്ചക്കു രണ്ടുമണി കഴിഞ്ഞിരിക്കുന്നു!!
മല്ലപ്പള്ളി ചിറയിലെത്തിയപ്പോൾ...,
'അളിയാ ഒന്നു നിന്നേ; കഴിക്കാൻ വല്ലതും
വാങ്ങിയിട്ടു വരാം..'
അരിയും മറ്റും ആട്ടിക്കൊടുക്കുന്ന കാപ്പിക്കട-
യിൽനിന്നും, പൊറോട്ടയും കിഴങ്ങുകറിയും,
പൊതിഞ്ഞുകെട്ടി വാങ്ങി വന്നു...'
കുശലങ്ങൾ പറഞ്ഞു.....പറഞ്ഞവർ ആ
നാലുകാലോലപുരയിലെത്തി.!
'കുഞ്ഞാ, കൊള്ളാമല്ലോടാ ഈ കന്നുമ്പുറം..!'
'ഇനി പറയളിയാ..എന്നതാ അവിടെ പ്രശ്നം..?
'ഞാൻ എങ്ങനാ കുഞ്ഞാ അതു പറയുന്നേ..'
'നമ്മുടെ ചെല്ലമ്മയ്ക് ഏഴുമാസം ഗർഭമായി'
കുഞ്ഞുരാമൻ...ഞെട്ടുമോ...ഞെട്ടിയില്ല..!
ഇങ്ങോട്ടു ചേക്കേറാൻ നോക്കിയതിൻ്റെ
ഗുട്ടൻസ് മനസ്സിലായളിയാ..!
'ആരു കൊടുത്ത പണിയാന്നവൾ പറഞ്ഞോ?'
'പുല്ലുമുറ്റത്തെ പട്ടാളം ഗോപാലകൃഷ്ണപിള്ള-
യാണെന്നാ അവൾ പറയുന്നത്...'
'ബംഗാളിലെ യുദ്ധംമൂലം, അവധിയെല്ലാം
റദ്ദാക്കി..; അയാൾക്ക് യുദ്ധമുഖത്തേക്കു
ധൃതിയിൽ പോകണ്ടി വന്നു..!'
'ഇനിയിപ്പോൾ, കുഞ്ഞാ, നമ്മളെന്നാ ചെയ്യും?'
'നിങ്ങളുടെ ഗർഭം.; ഞാനെന്നാ ചെയ്യാനാ..??'
'പ്രസവം കഴിഞ്ഞ്, കുഞ്ഞിനെ ദത്തെടുത്തു-
കൊള്ളാമെന്ന്, അയാളുടെ അമ്മ, സമ്മതിച്ചു!
'അളിയാ, അതുപോരാ! മുദ്രപത്രത്തിൽ,
സർക്കിളിൻ്റെ കാര്യാലയത്തിൽവെച്ചെഴുതി,
ആ രോഹിണിയമ്മ ഒപ്പിട്ടു തരണം.!'
'പഞ്ചായത്തുമെമ്പറേ സാക്ഷിയാക്കണം..!
'ഗൌരീവിലാസത്തിൻ്റെ ഏഡങ്ങത്തയോട്
നാളെ കാര്യങ്ങൾ പറയാം. നല്ല മനുഷ്യനാ..'
'എനിക്കേ ചിറയിലെ വർക്കിച്ചേട്ടൻ്റെ
കാപ്പിക്കടയിൽ അരിയും, പരിപ്പും, ഉഴുന്നും
അരച്ചുകൊുക്കണം..!'
'കൈമടക്കു വല്ലതും കിട്ടുമോടേ..? അളിയാ..
ഈ മല്ലപ്പള്ളി-മഞ്ഞത്താനം ബോധിച്ചളിയാ.!'
കുഞ്ഞനോടൊപ്പം, പരമേശ്വരൻ കവലയോളം
യാത്രയായി.!
തിലൂക്കാശുപത്രി പരമൂനെ ആകർഷിച്ചു..!
'ഈ ചിറ ചില്ലറക്കാരനല്ല കുഞ്ഞാ.' അയാൾ
സ്വഗതം പറഞ്ഞു.!
'പരദൂഷണക്കാരുടെ പറുദീസ്സയാ ഈ സ്ഥലം;
വർക്കിച്ചേട്ടൻ്റെ ചായക്കടയിൽ, 'നാലുമണി-
ചായകുടി-കടിക്കൂട്ടക്കാർ' കുന്നിറങ്ങിവരും..!'

------------------------------ ( തു ട രും )----------------------------

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ ……


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.