എന്‍സിബിയുടെ കൊച്ചി സോണല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് വില്‍പന ശൃംഖല 'കെറ്റാമെലന്‍' തകര്‍ത്തെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ എന്‍സിബി (എന്‍സിബി).
മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ആണ് കെറ്റാമെലനിന്റെ സൂത്രധാരനെന്നും ഇയാള്‍ രണ്ട് വര്‍ഷമായി വിവിധ ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റുകളില്‍ ലഹരി വില്‍പന നടത്തുന്നുണ്ടെന്നും എന്‍സിബി അറിയിച്ചു. നാല് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് മയക്കുമരുന്നടക്കം എഡിസണെയും കൂട്ടാളിയെയും പിടികൂടിയത്.
രണ്ട് വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ലെവല്‍ 4 ഡാര്‍ക്ക്നെറ്റ് വില്‍പ്പന സംഘമാണ് കെറ്റാമെലോണ്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബാംഗ്ലൂര്‍, ചെന്നൈ, ഭോപ്പാല്‍, പട്ന, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രധാന നഗരങ്ങളിലേക്ക് മയക്കുമരുന്നായ എല്‍എസ്ഡി കയറ്റി അയച്ചിരുന്നു. എന്‍സിബി പിടിച്ചെടുത്ത മരുന്നുകള്‍ക്ക് ഏകദേശം 35.12 ലക്ഷം രൂപ വിലവരും.
ജൂണ്‍ 28 ന് കൊച്ചിയിലെ മൂന്ന് തപാല്‍ പാഴ്സലുകളില്‍ നിന്ന് 280 എല്‍എസ്ഡി ബ്ലോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. അന്വേഷണത്തില്‍ ഒരു സംശയാസ്പദമായ വ്യക്തിയാണ് പാഴ്സലുകള്‍ ബുക്ക് ചെയ്തതെന്ന് കണ്ടെത്തി. ജൂണ്‍ 29 ന് എഡിസന്റെ വസതിയില്‍ പരിശോധന നടത്തി.
തിരച്ചിലിനിടെ മയക്കുമരുന്നും ഡാര്‍ക്ക്നെറ്റ് മാര്‍ക്കറ്റുകളിലേക്ക് ആക്‌സസ് ചെയ്യാന്‍ ഉപയോഗിക്കുന്ന പെന്‍ ഡ്രൈവ്, ഒന്നിലധികം ക്രിപ്‌റ്റോകറന്‍സി വാലറ്റുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയുള്‍പ്പെടെ വസ്തുക്കളും പിടിച്ചെടുത്തു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.