'ജീവിത വിശുദ്ധിയും ലാളിത്യവും ജീവിതത്തില്‍ കാത്തുസൂക്ഷിച്ച മഹത് വ്യക്തി'; മാര്‍ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മാര്‍ ജോയി ആലപ്പാട്ട്

 'ജീവിത വിശുദ്ധിയും ലാളിത്യവും ജീവിതത്തില്‍ കാത്തുസൂക്ഷിച്ച മഹത് വ്യക്തി'; മാര്‍ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മാര്‍ ജോയി ആലപ്പാട്ട്

ചിക്കാഗോ: തൃശൂര്‍ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷച്ച് മാര്‍ ജേക്കബ് തുങ്കുഴിയുടെ നിര്യാണത്തില്‍ ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ദുഖം രേഖപ്പെടുത്തി. മാര്‍ ജോക്കബ് തൂങ്കുഴി ജീവിത വിശുദ്ധിയും ലാളിത്യവും ജീവിതത്തില്‍ കാത്തുസൂക്ഷിച്ച മഹത് വ്യക്തിയാണെന്ന് അദേഹം പറഞ്ഞു.

മാനന്തവാടിയില്‍ നിന്നും 1997 ഫെബ്രുവരിയില്‍ വിരുന്നുകരാനായി വന്ന് തൃശൂരിന്റെ ഹൃദയം കീഴടക്കിയ മാര്‍ തുങ്കുഴിയുടെ പുഞ്ചിരിയും പിതൃഹൃദയത്തിന്റെ ഊഷമളതയും വിശ്വാസി സമൂഹം ഒരിക്കലും മറക്കില്ല. ആടുകളെ പേര് ചൊല്ലി വിളിക്കുന്ന ഇടയന്‍ എന്ന് ബൈബിളില്‍ പറഞ്ഞിരിക്കുന്നത് തുങ്കുഴി പിതാവിന്റെ കാര്യത്തില്‍ ശരിയാണ്. ഒരിക്കല്‍ പരിചയപ്പെട്ടു കഴിഞ്ഞാല്‍ പേര് പഠിച്ച് വയ്ക്കുകയും പേരു ചേര്‍ത്ത് വിളിക്കുകയും ചെയ്യുമായിരുന്നുവെന്നും മാര്‍ ജോയി ആലപ്പാട്ട് അനുസ്മരിച്ചു.

1930 ല്‍ പാലാ വിളക്കുമാടത്ത് കര്‍ഷക കുടുംബത്തിലാണ് തുങ്കുഴി പിതാവിന്റെ ജനനം. കുടുംബം പിന്നീട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്ക് കുടിയേറി. തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ആകുന്നതിന് മുമ്പ് അദേഹം മാനന്തവാടി രുപതായുടെ പ്രഥമ ബിഷപ്പ്, താമരശേരി രൂപതാ ബിഷപ്പ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ജീവന്‍ ടിവിയുടെ സ്ഥാപക ചെര്‍മാനായിരുന്ന അദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെയും പീച്ചി ആസ്ഥാനമായ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ദ വര്‍ക്കര്‍ ഭക്ത സമൂഹത്തിന്റെയും സ്ഥാപകന്‍ കൂടിയാണ്.

സംസ്‌കാര ശുശ്രുഷയുടെ ഒന്നാം ഘട്ടം തൃശൂര്‍ അതിരുപതാ മന്ദിരത്തിലാണ്. 12 മുതല്‍ 15 വരെ തൃശൂര്‍ ഡോളേഴ്‌സ് ബസിലിക്ക പള്ളിയില്‍ പൊതുദര്‍ശനം ഉണ്ടായിരുന്നു. 22 തിങ്കള്‍ രാവിലെ 9: 30 ന് ശുശ്രുഷയുടെ രണ്ടാം ഘട്ടം തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. ഉച്ചയ്ക്ക് ഒന്നിന് ഭീതിക ശരീരം കോഴിക്കോട് കോട്ടുളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ഹോം ഓഫ് ലൗ ജനറലേറ്റിലേക്ക് കൊണ്ടുപോകും. വൈകുന്നേരം ആറിന് കബറടക്ക ശുശ്രുഷയുടെ സമാപന തിരുകര്‍മ്മങ്ങള്‍ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.