ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഭയമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോഡി ഉറപ്പു നല്‍കിയതായി ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിന് അനുമതി നല്‍കിയെന്നും അദേഹം എക്‌സ് പേജില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
'പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ ഭയപ്പെടുന്നു.
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് തീരുമാനിക്കാനും പ്രഖ്യാപിക്കാനും ട്രംപിന് അനുമതി നല്‍കി.
ഇരുവരും അഭിനന്ദന സന്ദേശങ്ങള്‍ അയയ്ക്കാറുണ്ട്.
ധനമന്ത്രിയുടെ അമേരിക്ക സന്ദര്‍ശനം റദ്ദാക്കി.
ഷാം എല്‍-ഷെയ്ഖിനെ ഒഴിവാക്കി.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് അദേഹം പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമാണിത്.'- രാഹുല്‍ കുറിച്ചു.
PM Modi is frightened of Trump.
1. Allows Trump to decide and announce that India will not buy Russian oil.
2. Keeps sending congratulatory messages despite repeated nsubs.
3. Canceled the Finance Minister's visit to America.
4. Skipped Sharm el-Sheikh.
5. Doens't contradict him...
- Rahul Gandhi (@RahulGandhi) October 16, 2025
'റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നില്ല. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോഡി എനിക്ക് ഉറപ്പുനല്‍കി. അതൊരു വലിയ ചുവടുവയ്പ്പാണ്. ഇനി ചൈനയെയും ഇതേ കാര്യം ചെയ്യാന്‍ ഞങ്ങള്‍ പ്രേരിപ്പിക്കും'- എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
ഇറക്കുമതി ഉടനടി നിര്‍ത്താന്‍ ഇന്ത്യക്ക് കഴിയില്ലെന്നും ഇതിന് ചെറിയ പ്രക്രിയ ഉണ്ടെന്നും ആ പ്രക്രിയ ഉടന്‍ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ പ്രസ്താവനയോട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ, കേന്ദ്ര സര്‍ക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.