കത്തോലിക്കർ മത പരിവർത്തനം നടത്താറില്ല, അറിവാണ് പ്രചരിപ്പിക്കുന്നത്; സഭയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തി കേന്ദ്രമന്ത്രി

കത്തോലിക്കർ മത പരിവർത്തനം നടത്താറില്ല, അറിവാണ് പ്രചരിപ്പിക്കുന്നത്; സഭയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തി കേന്ദ്രമന്ത്രി

ന്യൂഡൽഹി: കത്തോലിക്ക സഭയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തി കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരൺ റിജിജു. കത്തോലിക്കർ മതപരിവർത്തനം നടത്താറില്ല. അറിവ് പ്രചരിപ്പിക്കലാണ് ചെയ്യുന്നത്. ജനങ്ങൾ അത് സ്വീകരിക്കുന്നുവെന്നും ഫരീദാബാദ് രൂപതയെ അതിരൂപതയായി ഉയർത്തുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ മന്ത്രി പറഞ്ഞു.

ചരിത്രത്തിലേക്ക് നോക്കുകയാണെങ്കിൽ എഡി 52 ൽ ഇന്ത്യയിൽ ക്രൈസ്തവ മതം ആരംഭിച്ചതിന് ശേഷം രാജ്യത്തിന്‍റെ വിവിധ തലത്തിൽ അവർ നൽകിയ സേവനം വിലമതിക്കാനാവാത്തതാണ്. പ്രത്യേകിച്ചും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ക്രൈസ്തവരുടെ സംഭാവന രാജ്യത്തിന്‍റെ പുരോഗതിയിൽ വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കത്തോലിക്കാ സഭയുടെ അച്ചടക്കവും കേന്ദ്രീകൃത സ്വഭാവവും തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തപ്പോൾ അവിടുത്തെ ഓരോ ചടങ്ങും വളരെ കൃത്യതയോടെയാണ് സംഘടിപ്പിച്ചത്. മതചടങ്ങിനപ്പുറം സഭയുടെ പ്രവർത്തന രീതികളിൽ നിന്നും വ്യക്തിപരമായി ധാരാളം പഠിക്കാനുണ്ടെന്നും അദേഹം പറഞ്ഞു.

ഇന്ത്യ തുടക്കം മുതൽ മതനിരപേക്ഷ രാജ്യമാണ്. എല്ലാവരെയും തുല്യമായി പരിഗണിക്കുന്ന രാജ്യമാണിത്. സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം തള്ളിക്കളയണം. കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് “സബ് കാ സാത്ത് സബ്കാ വികാസ്’’ എന്ന ആപ്തവാക്യമാണ്. ഇന്ത്യയെ വികസിത ഭാരതമാക്കാൻ നാം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. ഏതൊരു ആവശ്യത്തിലും സർക്കാർ ഒപ്പമുണ്ടെന്നും റിജജു പറഞ്ഞു.

കിരൺ റിജിജുവിനെ കൂടാതെ സഹമന്ത്രി ജോർജ് കുര്യനും വത്തിക്കാന്റെ പ്രതിനിധിയും കേരള സർക്കാറിന്റെ ഡൽഹിയി
ലെ പ്രത്യേക പ്രതിനിധി കെവി തോമസും ചടങ്ങിൽ ഉടനീളം പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.