തീവ്ര കോവിഡ് വ്യാപനം...ഓക്‌സിജന്‍ ക്ഷാമം...ഉയരുന്ന മരണസംഖ്യ: കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിദേശ മാധ്യമങ്ങള്‍

തീവ്ര കോവിഡ് വ്യാപനം...ഓക്‌സിജന്‍ ക്ഷാമം...ഉയരുന്ന മരണസംഖ്യ:  കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിദേശ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിയന്ത്രണം വിട്ടു പോകുന്ന കോവിഡ് വ്യാപനവും ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ പിടഞ്ഞ് മരിക്കുന്നതും വാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍. രാജ്യത്ത് കോവിഡ് വ്യാപനം ഇത്രധികം രൂക്ഷമായതിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമിത ആത്മവിശ്വാസവുമാണെന്നും വിദേശ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു.

കോവിഡിന്റെ രണ്ടാം തരഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഇന്ത്യ കഴിഞ്ഞ കുറച്ച് ദിവസമായി നിരവധി വിദേശ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകളില്‍ ഒന്നാണ്. ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ഇതെന്നും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധക്കുറവാണ് കോവിഡ് വ്യാപനവും ഓക്‌സിജിന്‍ ക്ഷാമവും തീവ്രമാക്കിയതെന്നും വിദേശ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമിത ആത്മവിശ്വാസത്തെ കുറ്റപ്പെടുത്തി എഡിറ്റോറിയല്‍ എഴുതിയ പ്രമുഖ ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ കോവിഡ് വ്യാപനത്തിനിടെ നരേന്ദ്ര മോഡി ബംഗാളിലും മറ്റും തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയതിനെയും നിശിതമായി വിമര്‍ശിച്ചു. കേന്ദ്രത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്ക് മേല്‍ കെട്ടിയേല്‍പ്പിക്കുകയാണെന്ന ആക്ഷേപവും ഗാര്‍ഡിയന്‍ ഉയര്‍ത്തുന്നുണ്ട്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കൂട്ട ചിതയുടെ ചിത്രം ആദ്യ പേജില്‍ പ്രസിദ്ധീകരിച്ചാണ് ഇന്നലെ ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയത്. വാഷിങ്ടണ്‍ പോസ്റ്റും ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ കുറിച്ച് എഡിറ്റോറിയില്‍ എഴുതി. സ്‌കൈ ന്യൂസ്, ബിബിസി, അല്‍ജസീറ തുടങ്ങിയ വിദേശ ചാനലുകളിലും ഇന്ത്യയിലെ കൊവിഡ് മരണങ്ങളും ഓക്‌സിജന്‍ തേടിയുള്ള രോഗികളുടെ അലച്ചിലും തന്നെയാണ് മുഖ്യ വാര്‍ത്തയായത്.

സര്‍ക്കാര്‍ സംവിധാനത്തിന്റെ തകര്‍ച്ചയാണിതെന്ന കുറ്റപ്പെടുത്തലിനൊപ്പം ഒന്നാം തരംഗത്തേക്കാള്‍ മാരകമായ വൈറസിനെയാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്നതെന്ന് എബിസി ഓസ്‌ട്രേലിയ പറയുന്നു. ടൈം മാഗസിനും കോവിഡ് വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.