ഊശാന്താടി (നർമഭാവന-3)

ഊശാന്താടി (നർമഭാവന-3)

മുക്കൂർ കവലയിലെ പഞ്ചനക്ഷത്ര
ചായക്കടയിൽ, മൂടൽമഞ്ഞിന്റെ മുന്തിയ
മറ നീക്കി, വെളിച്ചം കാണാറായി..!!
കടയിലേക്ക് ജനപ്രവാഹം. ഇളകുന്ന
ബഞ്ചിന്മേൽ അപ്പുണ്ണി സ്ഥൂലം ഉറപ്പിച്ചു .
കുടിയും,തീറ്റയുംആവശ്ശ്യപ്പെട്ടു!
കടയുടെ മുന്നിൽ ഓഛാനിച്ചുനിൽക്കുന്ന,
വേലയില്ലാത്ത പാവം ക്ഷുരകനെ,എല്ലാവരും
കണ്ടിട്ടും.., `കണ്ടതും മിണ്ടണ്ടായെന്ന്..',
ഊനിളകിയ ഊണുമേശയിൽ താളമിട്ടു..!
`കുഞ്ഞേ.., അങ്ങുന്നേ.., ഈ പാവം
മൂപ്പർക്ക്, ഒരു കാലിചായേം, ഒരു ദോശേം
പറയാമോ..? ഇന്നലെ പട്ടിണിയായിരുന്നു'.
`മുടീം, താടിം.. മുറിച്ച് മിനുക്കിത്തരാം.,
നല്ല രാശിയുള്ള ചെന്നൈ കത്തിയാ..'!
ആ യാചന.., അവിടെ ബധിരവിലാപമായി,
മൂടൽമഞ്ഞിൽ അലിഞ്ഞു..!!
തന്റെ താന്തോന്നിയായ മൈനക്കുള്ള
അരചായയും, ഒരു ദോശയുമായി,
അയാൾ വീട്ടിലേക്ക് പോകുകയായി...!!
ഊശാന്താടിയിൽ.., തലോടൽ തുടരുന്നു!
ചായക്കടക്കാരൻ കുട്ടായി, മനസ്സോടെ,
അമ്പിട്ടൻചേട്ടന്, നീരാഹാരം നൽകി..!
ഏമ്പക്കം വഴിപാടായി....!!
അമ്പിട്ടൻമൂപ്പന്.., ഒരല്പം ആശ്വാസം..!!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.