എല്‍ഡിഎഫ് അംഗമെത്തിയില്ല; കോട്ടയം നഗരസഭാ ഭരണം വീണ്ടും യുഡിഎഫിന്‌

എല്‍ഡിഎഫ് അംഗമെത്തിയില്ല; കോട്ടയം നഗരസഭാ ഭരണം വീണ്ടും യുഡിഎഫിന്‌

കോട്ടയം: കോട്ടയം ന​ഗരസഭാ ഭരണം ചെറിയ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. ബിന്‍സി സെബാസ്റ്റ്യന്‍ ന​ഗരസഭാ അധ്യക്ഷയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ടിനാണ് ബിന്‍സിയുടെ വിജയം.

യുഡിഎഫിന് 22 വോട്ടുകളും എല്‍ഡിഎഫിന് 21 വോട്ടുകളുമാണ് ലഭിച്ചത്. അനാരോ​ഗ്യത്തെ തുടര്‍ന്ന് എല്‍ഡിഎഫിന്റെ ഒരം​ഗം വിട്ടുനിന്നു. ഇന്ന് നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. മൂന്ന് പേരില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. പിന്നീട് രണ്ടാമതും തെരഞ്ഞെടുപ്പ് നടത്തി. ഇതില്‍ നിന്ന് ആ​ദ്യ ഘട്ടത്തില്‍ കുറവ് വോട്ട് കിട്ടിയ ബിജെപി അം​ഗം രണ്ടാം ഘട്ടത്തില്‍ മത്സരിക്കാതെ മാറി നിന്നു. പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് 22-21 എന്ന നിലയില്‍ യു‍ഡിഎഫ് ഭരണം നേടിയത്.

സത്യത്തിന്റേയും നീതിയുടേയും വിജയമാണിതെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ പ്രതികരിച്ചു. നല്ല രീതിയില്‍ മുന്നോട്ടു പോയ ഭരണം അട്ടിമറിക്കാന്‍ പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചു. കക്ഷിരാഷ്ട്രീയ ഭേദമെന്ന്യേ നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ക്ക ഉറപ്പ് നല്‍കുന്നതായും അവര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.