എല്‍ഡിഎഫ് അംഗമെത്തിയില്ല; കോട്ടയം നഗരസഭാ ഭരണം വീണ്ടും യുഡിഎഫിന്‌

എല്‍ഡിഎഫ് അംഗമെത്തിയില്ല; കോട്ടയം നഗരസഭാ ഭരണം വീണ്ടും യുഡിഎഫിന്‌

കോട്ടയം: കോട്ടയം ന​ഗരസഭാ ഭരണം ചെറിയ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. ബിന്‍സി സെബാസ്റ്റ്യന്‍ ന​ഗരസഭാ അധ്യക്ഷയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ടിനാണ് ബിന്‍സിയുടെ വിജയം.

യുഡിഎഫിന് 22 വോട്ടുകളും എല്‍ഡിഎഫിന് 21 വോട്ടുകളുമാണ് ലഭിച്ചത്. അനാരോ​ഗ്യത്തെ തുടര്‍ന്ന് എല്‍ഡിഎഫിന്റെ ഒരം​ഗം വിട്ടുനിന്നു. ഇന്ന് നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. മൂന്ന് പേരില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. പിന്നീട് രണ്ടാമതും തെരഞ്ഞെടുപ്പ് നടത്തി. ഇതില്‍ നിന്ന് ആ​ദ്യ ഘട്ടത്തില്‍ കുറവ് വോട്ട് കിട്ടിയ ബിജെപി അം​ഗം രണ്ടാം ഘട്ടത്തില്‍ മത്സരിക്കാതെ മാറി നിന്നു. പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് 22-21 എന്ന നിലയില്‍ യു‍ഡിഎഫ് ഭരണം നേടിയത്.

സത്യത്തിന്റേയും നീതിയുടേയും വിജയമാണിതെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ പ്രതികരിച്ചു. നല്ല രീതിയില്‍ മുന്നോട്ടു പോയ ഭരണം അട്ടിമറിക്കാന്‍ പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചു. കക്ഷിരാഷ്ട്രീയ ഭേദമെന്ന്യേ നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ക്ക ഉറപ്പ് നല്‍കുന്നതായും അവര്‍ വ്യക്തമാക്കി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.