കോവിഡ് പ്രതിരോധ മരുന്ന്: നാലു മാസം കൊണ്ട് പതഞ്ജലി നേടിയത് 250 കോടി

കോവിഡ് പ്രതിരോധ മരുന്ന്: നാലു മാസം കൊണ്ട് പതഞ്ജലി നേടിയത് 250 കോടി

ദില്ലി: കോവിഡ് മരുന്ന് എന്ന അവകാശവാദവുമായി പതഞ്ജലി ഇറക്കിയ സ്വാസരി കൊറോണിൽ കിറ്റിന് നാലുമാസം കൊണ്ട് 250 കോടി നേടിയെന്ന് കമ്പനിയുടെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അംഗീകൃത പരീക്ഷണങ്ങളൊന്നും നടത്താതെ പുറത്തിറക്കിയ പതഞ്ജലിയുടെ സ്വാസരി കൊറോണിൽ കിറ്റിന്റെ പരസ്യങ്ങൾക്ക്​ ആയുഷ്​ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയിരുന്നു.

തുടർന്ന് മരുന്ന് സംബന്ധിച്ച വിവാദങ്ങൾ ഉയർന്നപ്പോൾ കൊറോണിലിനെ കോവിഡ് മരുന്നായി ഉപയോഗിക്കാൻ കഴിയില്ലെന്നും, പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമാണ് ഈ മരുന്ന് ചെയ്യുന്നതെന്നുമുള്ള വിശദീകരണവുമായി ബാബ രാംദേവ്​ രംഗത്തെത്തിയിരുന്നു. ഒക്​ടോബർ 18 വരെ മരുന്നിന്റെ 25 ലക്ഷം യൂണിറ്റുകൾ ഇന്ത്യയിലും വിദേശത്തുമായി വിൽപന നടത്തി.

ഓൺലൈനിലൂടെയും ഡയറക്​ട്​, ജനറൽ മാർക്കറ്റിങ്ങുകളിലൂടെയുമായിരുന്നു വിൽപന. കോവിഡിനെതിരെയുള്ള മരുന്ന് എന്ന നിലയിൽ പതഞ്ജലി ഇതിനെ പരസ്യം ചെയ്ത് വിൽക്കാൻ പാടില്ലെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കിയതിനെ തുടർന്ന് ഇമ്മ്യൂണിറ്റി ബൂസ്റ്റർ എന്ന തരത്തിലാണ് പിന്നീട് ഈ മരുന്ന് വിൽക്കാൻ തുടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.