എയ്ജ് ഈസ് ജസ്റ്റ്‌ എ നമ്പര്‍; രണ്ടര മാസത്തോളം നടന്ന് പോള്‍ ഓഫ് ഇന്‍ അക്സസബിലിറ്റിയിലെ വ്ലാഡിമര്‍ ലെനിന്‍ പ്രതിമ കീഴടക്കി 33 കാരി

എയ്ജ് ഈസ് ജസ്റ്റ്‌ എ നമ്പര്‍; രണ്ടര മാസത്തോളം നടന്ന് പോള്‍ ഓഫ് ഇന്‍ അക്സസബിലിറ്റിയിലെ വ്ലാഡിമര്‍ ലെനിന്‍ പ്രതിമ കീഴടക്കി 33 കാരി

ജീവിതത്തില്‍ എന്നും നിര്‍ണായക വഴിതിരിവുകള്‍ ഉണ്ടാകുക എത്ര കഠിനമായാലും സ്വന്തം ആഗ്രഹങ്ങളെ മുറുകെപിടിച്ചു യാത്ര തുടങ്ങുമ്പോഴാണ്. അത്തരത്തില്‍ സ്വന്തം ആഗ്രഹം നിറവേറ്റി ലോക ശ്രദ്ധ നേടിയിരിക്കുകയാണ് ബീജിങ്ങുകാരി ഫെങ് ജിങ്.

എയ്ജ് ഈസ് ജസ്റ്റ്‌ എ നമ്പര്‍ എന്ന് തെളിയിക്കുകയാണ് ഫെങ് ജിങ്. ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍ ദക്ഷിണധ്രുവത്തിലെ അന്റാര്‍ട്ടിക്കയിലേക്ക് പോകണമെന്ന ആഗ്രഹം തോന്നിയപ്പോള്‍ ഫെങ്ങിന്റെ മുന്നിലുണ്ടായ പ്രധാന വെല്ലുവിളി സ്കീയിങ് വശമില്ല എന്നുള്ളതായിരുന്നു. പക്ഷെ ആ കാരണം കൊണ്ട് ആഗ്രഹം വിട്ടുകളയാന്‍ ഫെങ് ജിങ് ഒരുക്കമായിരുന്നില്ല.

പ്രായത്തെ തോല്‍പ്പിച്ച്‌ 33 മത്തെ വയസില്‍ സ്കീയിങ് പഠിച്ചു. പിന്നെ സ്വന്തമാക്കിയതത്രയും ചരിത്രനേട്ടങ്ങള്‍. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോള്‍ ഓഫ് ഇന്‍ അക്സസബിലിറ്റിയിലെ വ്ലാഡിമര്‍ ലെനിന്‍ പ്രതിമ കീഴടക്കിയത്.

ഒന്നും രണ്ടുമല്ല 80 ദിവസം കൊണ്ടാണ് ഭൂമിയുടെ നെറുകയിലുള്ള ലെനിന്‍ പ്രതിമക്ക് മുന്നില്‍ നടന്നെത്തിയതും വിപ്ലവകാരിയോടുള്ള ആദരാസൂചകമായി ചൈനീസ് ദേശീയപതാക അണിയിക്കുകയും ചെയ്തത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചൈനീസ് പൗരനും ആദ്യത്തെ വനിതയുമാണ് ഫെങ് ജിങ്.

-58 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള ഇവിടെ എത്താന്‍ പുരുഷന്മാര്‍ വരെ മടിക്കുന്നിടത്താണ് പ്രായത്തെ വെല്ലുന്ന ആത്മധൈര്യവുമായി ഫെങ് ജിങ് എത്തിയത്. ബീജിങ് സ്വദേശിയായ ഫെങ് ജിങ് രണ്ടാം തവണയാണ് അന്റാര്‍ട്ടിക്കന്‍ പര്യവേഷണം നടത്തുന്നത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 52 ദിവസവും 5 മണിക്കൂറും കൊണ്ട് ക്രോസ്-കണ്‍ട്രി സ്കീയിംഗുമായി ദക്ഷിണധ്രുവത്തിലെത്തിലെത്തിയിട്ടുണ്ട്. പത്ത് മിനിറ്റ് പോലും നടക്കാന്‍ മടികാണിക്കുന്ന നമുക്ക് മുന്നില്‍ രണ്ടരമാസത്തോളം നീണ്ട നടത്തത്തിലൂടെ ഉയരങ്ങള്‍ കീഴടക്കിയ ഫെങ് എന്തുകൊണ്ടും അത്ഭുതമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.