വീണ്ടും വെടിയൊച്ച, മരണം: ഫ്‌ളോറിഡയില്‍ എട്ടു വയസുകാരന്റെ വെടിയേറ്റ് പെണ്‍കുഞ്ഞ് മരിച്ചു; മറ്റൊരു കുട്ടി ഗുരുതരാവസ്ഥയില്‍

വീണ്ടും വെടിയൊച്ച, മരണം: ഫ്‌ളോറിഡയില്‍ എട്ടു വയസുകാരന്റെ വെടിയേറ്റ് പെണ്‍കുഞ്ഞ് മരിച്ചു; മറ്റൊരു കുട്ടി ഗുരുതരാവസ്ഥയില്‍

ഫ്‌ളോറിഡ: അമേരിക്കയില്‍ എട്ട് വയസുകാരന്റെ വെടിയേറ്റ് ഒരു വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫ്‌ളോറിഡയിലെ എസ്‌കാംബിയ കൗണ്ടിയിലെ ലയണ്‍സ് മോട്ടലിലായിരുന്നു സംഭവം. അറസ്റ്റിലായ വ്യക്തിയുടെ കാമുകിയുടേതാണ് വെടിയേറ്റ കുട്ടികള്‍. ഇവര്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം.

പിതാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന തോക്കുമായി കളിക്കുകയായിരുന്നു ആണ്‍കുട്ടി. ഇതിനിടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് അബദ്ധത്തില്‍ വെടിയേറ്റു. ഒരാള്‍ മരിക്കുകയും മറ്റൊരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും എസ്‌കാംബിയ കൗണ്ടി ഷെരീഫ് ചിപ്പ് സിമ്മണ്‍സ് പറഞ്ഞു.

തോക്ക് കൈവശം വയ്ക്കല്‍, ശരിയായി സൂക്ഷിക്കുന്നതിലെ വീഴ്ച, പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ കൈയെത്തും ദൂരത്ത് നിറ തോക്കുവച്ച കുറ്റകരമായ അശ്രദ്ധ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പിതാവ് റോഡറിക് റാന്‍ഡലിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് 41,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചതായും സിമ്മണ്‍സ് പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ മുന്‍പ് മാത്രമാണ് തോക്കുപയോഗിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം അമേരിക്കയില്‍ പ്രാബല്യത്തില്‍ വന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.