ഹത്രാസ് കേസ്: പ്രതികളെ സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കും

ഹത്രാസ് കേസ്: പ്രതികളെ സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കും

ഉത്തർപ്രദേശ്: ഹത്രാസിൽ പീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ നാല് പ്രതികളേയും സി ബി ഐ നുണ പരിശോധനയ്ക്ക് വിധേയരാക്കും. അലിഗഢ് ജയിലിൽ കഴിഞ്ഞിരുന്ന പ്രതികളെ ഗുജറാത്തിലെത്തിച്ചാണ് പരിശോധനയ്ക്ക് വിധേയരാക്കുക. നുണപരിശോധനയ്ക്ക് പുറമേ ബ്രയിൻ മാപ്പിംഗ് ടെസ്റ്റിനും വിധേയമാക്കുമെന്നാണ് വിവരം.

ഇന്നലെ തന്നെ സി ബി ഐ സംഘം പ്രതികളെ ഗുജറാത്തിലേക്ക് കൊണ്ടുപോയതായി അലിഗഢ് ജയിൽ സൂപ്രണ്ട് സ്ഥിരീകരിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം അലഹബാദ് ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് സി ബി ഐ അന്വേഷണം നടക്കുന്നത്. ഹത്രാസിലെ ദളിത് പെൺകുട്ടി സെപ്റ്റംബർ 29 നാണ് മരിച്ചത്. പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കാതെ സംസ്കരിച്ച് ഉത്തർപ്രദേശ് പോലീസിന്റെ നടപടി വിവാദമായിരുന്നു.

സംഭവത്തിൽ യുപി സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ സംസ്ഥാന സർക്കാർ സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. കഴിഞ്ഞമാസമാണ് സി ബി ഐ കേസ് ഏറ്റെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.