തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

 തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറ്റുമുക്ക് കാര്‍ത്തിക വീട്ടില്‍ രമേശന്‍, ഭാര്യ സുലജ കുമാരി, മകള്‍ രേഷ്മ എന്നിവരാണ് മരണപ്പെട്ടത്. മരണകാരണം വ്യക്തതയില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടുന്ന ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് തീ ആളിക്കത്തുന്നതായി കണ്ടത്. വീടിന്റെ മുന്‍വാതില്‍ പൊളിച്ചാണ് അയല്‍വാസികള്‍ അകത്തു കടന്നത്. എന്നാല്‍ കിടപ്പു മുറിയിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. അകത്ത് നിന്ന് മുറി പൂട്ടിയതിന് പുറമെ അലമാരയും ചേര്‍ത്ത് വച്ചിരുന്നു.

സമീപവാസികള്‍ കിടപ്പുമുറിയുടെ ജനാലയിലൂടെ വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രമേശന്റെ മൃതദേഹം നിലത്തും സുലജയുടേയും മകളുടേയും കട്ടിലിലുമായിരുന്നു. ഇന്നലെയാണ് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു രമേശന്‍ നാട്ടിലെത്തിയത്. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും വിവരമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.