ഉക്രെയ്‌നിയൻ തുറമുഖ നഗരമായ ഒഡെസ ഇനി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ; തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് റഷ്യ

ഉക്രെയ്‌നിയൻ തുറമുഖ നഗരമായ ഒഡെസ ഇനി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ; തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് റഷ്യ

കീവ്: ഉക്രെയ്‌നിയൻ തുറമുഖ നഗരമായ ഒഡെസയുടെ ചരിത്രപരമായ കേന്ദ്രം റഷ്യയുടെ എതിർപ്പിനെ അവഗണിച്ച് യുഎൻ സാംസ്കാരിക ഏജൻസി ഭീഷണി നേരിടുന്ന ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. പ്രദേശത്തിന്റെ "മികച്ച സാർവത്രിക മൂല്യം" അംഗീകരിക്കുന്നതിന് തങ്ങളുടെ തീരുമാനം സഹായിക്കുന്നതായി യുനെസ്കോ പറഞ്ഞു. എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് റഷ്യയുടെ വിമർശനം.

ഉക്രെയ്‌നിലെ ഏറ്റവുമധികം ജനങ്ങൾ താമസിക്കുന്ന നഗരങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള നഗരമാണ് ഒഡെസ. ഉക്രെയ്‌നിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രവും, തുറമുഖവും ഗതാഗതകേന്ദ്രവുമാണ് കരിങ്കടലിന്റെ വടക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ നഗരം.

ഒഡെസ ഒബ്ലാസ്റ്റിന്റെ തലസ്ഥാനമായ ഈ നഗരത്തിനെ കരിങ്കടലിന്റെ മുത്ത് എന്നും റഷ്യൻ സാമ്രാജ്യം സോവിയറ്റ് യൂണിയൻ കാലഘട്ടത്തിൽ തെക്കൻ തലസ്ഥാനം എന്നും "തെക്കൻ പാൽമൈറ" എന്നും അറിയപ്പെടുന്നു.


റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം നിരവധി തവണ ഈ പ്രദേശം ബോംബാക്രമണത്തിന് ഇരയായിട്ടുണ്ട്. കഴിഞ്ഞ വർഷം നഗരത്തിലെ സ്മാരകങ്ങളും കെട്ടിടങ്ങളും മണൽ ചാക്കിൽ പൊതിഞ്ഞ് സംരക്ഷിക്കാൻ നിവാസികൾ പരിശ്രമിച്ചിരുന്നു.

ലോക പൈതൃക പട്ടികയിൽ നഗരത്തെ ഉൾപ്പെടുത്തിയത് ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ പറഞ്ഞു. മാത്രമല്ല റഷ്യ ഉൾപ്പെടെയുള്ള കൺവെൻഷനിലെ എല്ലാ അംഗങ്ങൾക്കും ലോക പൈതൃക പ്രദേശത്തിന് ബോധപൂർവമായ ഒരു നാശവും വരുത്താതിരിക്കാൻ ബാധ്യതയുണ്ടെന്നും അസോലെ വ്യക്തമാക്കി.

ഒഡെസയുടെ ഭാഗങ്ങളും ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിലൂടെ നഗരത്തിന് സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങൾ നൽകാൻ സാധിക്കുമെന്ന് യുനെസ്കോ പറഞ്ഞു. സ്വത്തിന് സംരക്ഷണം ഉറപ്പാക്കാനും ആവശ്യമെങ്കിൽ അതിന്റെ പുനരധിവാസത്തിൽ സഹായിക്കാനും ഉക്രെയ്ൻ അഭ്യർത്ഥിച്ചേക്കാമെന്നും അസോലെ വിശദീകരിച്ചു.


റഷ്യൻ ആക്രമണത്തിൽ നിന്ന് ഈ പ്രദേശത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഓരോ പങ്കാളികളോടും താൻ നന്ദിയുള്ളവനാണ് എന്ന് പറഞ്ഞ ഉക്രെയ്‌നിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി യുനെസ്കോയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു.

തീരുമാനം സംബന്ധിച്ചുള്ള യുനെസ്കോയുടെ വോട്ടെടുപ്പ് വൈകിപ്പിക്കാൻ ആവർത്തിച്ച് ശ്രമിച്ചുകൊണ്ടിരുന്ന റഷ്യ, ഉക്രെയ്ൻ സ്വന്തം സ്മാരകങ്ങൾ "നശിപ്പിച്ചു" എന്ന് ആരോപിച്ചു.


റഷ്യൻ വിദേശകാര്യ മന്ത്രാലയവും ഉക്രെയ്‌ൻ അംഗീകാരത്തിനായി ഒരു മോശം അപേക്ഷയാണ് സമർപ്പിച്ചതെന്ന് ആരോപിച്ചു. കൂടാതെ "നടപടിക്രമങ്ങളുടെ നിയമങ്ങൾ അവഗണിച്ച്" വോട്ടെടുപ്പ് "പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദത്തിൻ കീഴിലാണ്" നടന്നതെന്നും അവകാശപ്പെട്ടു.

യുനെസ്‌കോയുടെ നിലവിലെ ഉയർന്ന സ്ഥാനം മാനിക്കാതെ തിടുക്കത്തിലാണ് ഈ തീരുമാനം എടുത്തതെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇതിനകം തലസ്ഥാനമായ കീവിലെ സെന്റ്-സോഫിയ കത്തീഡ്രലും പടിഞ്ഞാറൻ നഗരമായ ലിവിവിന്റെ ചരിത്ര കേന്ദ്രവും ഉൾപ്പെടെ ഉക്രെയ്‌നിലെ മറ്റ് ഏഴ് സ്ഥലങ്ങൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.