അഞ്ച് മാസത്തിനിടെ 20,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാ​ഗം

അഞ്ച് മാസത്തിനിടെ 20,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാ​ഗം

കീവ്: ഉക്രൈനിൽ കഴിഞ്ഞ അഞ്ച് മാസത്തെ പോരാട്ടത്തിനിടയിൽ 20,000ത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെടുകയും 80,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ. ചെറിയ കിഴക്കൻ നഗരമായ ബഖ്മുത്തിനായുള്ള യുദ്ധത്തിലാണ് ഭൂരിഭാഗം സൈനികരും കൊല്ലപ്പെട്ടത്.

ബഖ്മുത്തി ന​ഗരം പിടിച്ചെടുക്കലിന്റെ വക്കിലാണെന്ന് റഷ്യ ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. ബഖ്മുത്ത് വഴി ഡോൺബാസിൽ ആക്രമണം നടത്താനുള്ള റഷ്യയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. തന്ത്ര പ്രാധാന്യമുള്ള ഒരു പ്രദേശവും പിടിച്ചെടുക്കാൻ റഷ്യക്ക് കഴിഞ്ഞില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധത്തിൽ റക്ഷ്യക്കുണ്ടായതിനേക്കാൾ  നാശ നഷ്ടമാണ് ഇപ്പോളുണ്ടായിരിക്കുന്നത്. ജപ്പാനെതിരായ ആദ്യത്തെ പ്രധാന സഖ്യസേനയുടെ ആക്രമണം അഞ്ച് മാസം നീണ്ടുനിന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ഗ്വാഡൽകനാൽ കാമ്പെയ്‌നിൽ നേരിട്ടതിന്റെ മൂന്നിരട്ടിയാണ് ഇതെന്നും കിർബി കൂട്ടിച്ചേർത്തു.

യുഎസ് എങ്ങനെയാണ് മരണങ്ങൾ കണക്കാക്കിയതെന്ന് കിർബി വിശദീകരിച്ചില്ല. എന്നാൽ പകുതിയോളം പേർ റഷ്യൻ സൈന്യത്തോടൊപ്പമില്ല. വാഗ്നർ കൂലിപ്പടയാളി സംഘത്തിന് കീഴിലാണ് പോരാടുന്നത്. ശരിയായ പരിശീലനമോ നേതൃത്വമോ ഇല്ലാതെയാണ് അവരെ യുദ്ധത്തിനയച്ചത്.

ഉക്രൈനിയൻ സൈന്യം ഇപ്പോഴും ബഖ്മുത്തിന്റെ ഒരു കോണിൽ പിടിച്ചുനിൽക്കുകയാണ്. സാഹചര്യം വളരെ ബുദ്ധിമുട്ടാണ് എന്ന് കരസേനയുടെ കമാൻഡർ കേണൽ ജനറൽ ഒലെക്‌സാണ്ടർ സിർസ്‌കി തിങ്കളാഴ്ച പറഞ്ഞിരുന്നു. എന്നാൽ ഉക്രൈനിൽ സൈന്യം ഇപ്പോഴും റഷ്യക്കാർക്കെതിരെ പ്രത്യാക്രമണം നടത്തുകയാണ്. നഗരത്തിന് പടിഞ്ഞാറുള്ള ഒരു റോഡിന്റെ നിയന്ത്രണത്തിനായി ഇരുവിഭാഗവും പോരാടുകയാണ്.

ബഖ്മുത് ന​ഗരം വീഴുകയാണെങ്കിൽ അത് റഷ്യക്ക് ക്രാമാറ്റോർസ്ക് ഉൾപ്പെടെയുള്ള പടിഞ്ഞാറൻ വലിയ പട്ടണങ്ങളിലേക്കുള്ള വഴി നൽകിയേക്കാം. എന്നാൽ മാസങ്ങൾ നീണ്ട കനത്ത നഷ്ടങ്ങൾക്ക് ശേഷം ഈ പ്രവിശ്യാ പട്ടണത്തിന്റെ ഷെൽഡ് ഔട്ട് അവശിഷ്ടങ്ങൾക്കായുള്ള മോസ്കോയുടെ മുന്നേറ്റവും ശ്രദ്ധേയമാണെന്നും കിർബി പറഞ്ഞു.

റഷ്യൻ സൈന്യം കീവിൽ നിന്ന് പിൻവാങ്ങുകയും തെക്കൻ ഖെർസൺ നഗരത്തിൽ നിന്നും കിഴക്കൻ ഖാർകിവിൽ നിന്ന് അകറ്റുകയും ചെയ്ത ശേഷം, ബഖ്മുത് റഷ്യൻ സൈനിക ശ്രമത്തിന്റെ കേന്ദ്രമായി മാറി. വർദ്ധിച്ചുവരുന്ന നഷ്ടങ്ങളും റഷ്യൻ സൈനിക മുന്നേറ്റങ്ങളെക്കുറിച്ചുള്ള പ്രചാരണവും അത് പിടിച്ചെടുക്കാനുള്ള പുടിന്റെ നീക്കത്തിന് രാഷ്ട്രീയ പ്രചോദനം മാത്രമേ നൽകൂ.

അതേസമയം ഉക്രൈൻസേനക്കുണ്ടായ നാശനഷ്ടങ്ങൾ എത്രയാണെന്ന് വെളിപ്പെടുത്താൻ യുഎസ് വിസമ്മതിച്ചു. ഇത് ഒരു സഖ്യകക്ഷിയെ ദുർബലപ്പെടുത്തുന്ന സൈനിക വിവരങ്ങളാണെന്ന് ജോൺ കിർബി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.