മിഷിഗൺ: അമേരിക്കയിലെ ഏറ്റവും വലിയ മൂന്ന് വാഹന നിർമ്മാതാക്കൾക്കെതിരെ തൊഴിലാളി യൂണിയൻ നടത്തുന്ന പണിമുടക്കിന്റെ പന്ത്രണ്ടാം ദിവസം പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശനം. പണിമുടക്കുന്ന തൊഴിലാളികളുടെ പിക്കറ്റ് ലൈനിൽ പങ്കെടുത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് പ്രസിഡന്റ് ജോ ബൈഡൻ. ആദ്യമായാണ് ഒരു സിറ്റിങ് പ്രസിഡന്റ് സമരം ചെയ്യുന്ന തൊഴിലാളികളോടൊപ്പം ചേരുന്നത്. സമരത്തിൽ ഉറച്ചുനിൽക്കാൻ തൊഴിലാളികളോട് ബൈഡൻ ആഹ്വാനം ചെയ്തു.
ജനറൽ മോട്ടോർ റീഡിസ്ട്രിബ്യൂഷൻ സെന്റർ സന്ദർശിച്ച ബൈഡൻ ഫോർഡ് മോട്ടോർ കമ്പനി, ജനറൽ മോട്ടോഴ്സ്, സ്റ്റെല്ലാന്റിസ് എന്നിവയിൽ നിന്നുള്ള ലാഭത്തിന്റെ കൂടുതൽ വിഹിതം തൊഴിലാളികൾ അർഹിക്കുന്നുണ്ടെന്ന് പറഞ്ഞു.
'ജനങ്ങളേ, നിങ്ങൾക്ക് ആവശ്യമായ വർധനയ്ക്കും മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുള്ളതിനാൽ അതിൽ ഉറച്ചുനിൽക്കുക,' യുഎഡബ്ല്യു യൂണിയന്റെ കറുത്ത തൊപ്പി ധരിച്ച ബൈഡൻ പറഞ്ഞു. നമുക്ക് നഷ്ടപ്പെട്ടത് നമുക്ക് തിരിച്ചുപിടിക്കാം, നമുക്ക് അവരെ രക്ഷിക്കാൻ കഴിയുമെങ്കിൽ, അവർ നമുക്കുവേണ്ടി ചുവടുവെക്കേണ്ട സമയമാണിതെന്ന് അദേഹം തുടർന്നു.
20 സംസ്ഥാനങ്ങളിലായി 38 സൈറ്റുകളിലേക്ക് സമരം വ്യാപിപ്പിച്ച യുഎഡബ്ല്യുവിന്റെ പ്രസിഡന്റ് ഷോൺ ഫെയ്ൻ ബൈഡനെ സമരവേദിയിലേക്ക് ക്ഷണിച്ചിരുന്നു. ഇത് സ്വീകരിച്ചായിരുന്നു പ്രസിഡന്റിന്റെ സന്ദർശനം. ഡെട്രോയിറ്റ് എയർപോർട്ടിൽ ബൈഡനെ അഭിവാദ്യം ചെയ്ത ഫെയിൻ, പണിമുടക്കിയ തൊഴിലാളികളെ അഭിവാദ്യം ചെയ്യാൻ പ്രസിഡന്റിന്റെ ലിമോസിനിൽ ഒപ്പം കയറി.
2024-ലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിന്റെ മുൻനിരക്കാരനായ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തൊഴിലാളിവർഗ വോട്ടർമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബുധനാഴ്ച രാത്രി ഡെട്രോയിറ്റ് ഏരിയയിൽ റാലി നടത്താൻ ഒരുങ്ങുകയാണ്. ഈ പശ്ചാത്തലത്തിലാണ് ബൈഡന്റെ സന്ദർശനത്തിന് വേഗം കൂടിയത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26