അനധികൃത പ്രവാസി തൊഴിലാളികളെ കണ്ടെത്തും; നടപടി ശക്തമാക്കാനൊരുങ്ങി ഒമാൻ തൊഴിൽ മന്ത്രാലയം

അനധികൃത പ്രവാസി തൊഴിലാളികളെ കണ്ടെത്തും; നടപടി ശക്തമാക്കാനൊരുങ്ങി ഒമാൻ തൊഴിൽ മന്ത്രാലയം

മസ്കറ്റ്: രാജ്യത്ത് അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തുന്നതിന് വേണ്ടി ശക്തമായ നടപടിക്കെരുങ്ങി തൊഴിൽ മന്ത്രാലയം. ബിനാമി ഇടപാടുകൾ നടത്തുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് തുടങ്ങിയിട്ടുണ്ട്. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അനുബന്ധ ജോലികൾ നിർവഹിക്കുന്നതിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി പരിശോധന യൂണിറ്റ് സ്ഥാപിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള കരാറിൽ തൊഴിൽ മന്ത്രാലയവും (എംഒഎൽ) സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനും ചേർന്ന് ഒപ്പുവെച്ചു.

മന്ത്രാലയത്തിന്‍റെ ആസ്ഥാനത്ത് വെച്ചാണ് ചടങ്ങ് നടന്നത്. ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബവോയ്നും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപ്പറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ മേജർ ജനറൽ അബ്ദുല്ല ബിൻ അലി അൽ ഹർത്തിയും എത്തിയിരുന്നു. ഇവർ രണ്ട് പേരും ആണ് കരാറിൽ ഒപ്പുവെച്ചത്.

സുരക്ഷാ സേവനങ്ങൾക്കൊപ്പം പരിശോധനാ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാർ നിർദേശങ്ങളുമായി കരാർ യോജിക്കുന്നുണ്ട്. നിയമങ്ങളും നിർദേശങ്ങളും അനുസരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. രേഖകളില്ലാത്ത തൊഴിൽ ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധ ശക്തമാക്കും.

തൊഴിലാളികളെ സംബന്ധിച്ചുള്ള പൂർണ്ണ വിവരങ്ങൾ സ്ഥാപനങ്ങൾ സൂക്ഷിക്കണം. പരിശോധന കാമ്പയിനുകൾ തീവ്രമാക്കാനും പരിശോധനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തമാക്കാനും സാധിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങൾ ആണ് ഇതിലൂടെ നടപ്പിലാക്കാൻ സാധിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.