നവ കേരളം ലജ്ജിക്കുന്നു: പ്രതിഷേധക്കാരെ നേരിടാന്‍ പാര്‍ട്ടി പട്ടാളം; ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട് അടിച്ച് തകര്‍ത്തു

നവ കേരളം ലജ്ജിക്കുന്നു: പ്രതിഷേധക്കാരെ നേരിടാന്‍ പാര്‍ട്ടി പട്ടാളം; ആലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട് അടിച്ച് തകര്‍ത്തു

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവ കേരള ബസിന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധമുയര്‍ത്തിയതിന്റെ പേരില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാവായ എം.ജെ ജോബിന്റെ വീട് ഒരു സംഘം അക്രമികള്‍ അടിച്ച് തകര്‍ത്തു. നേതാവിന്റെ ഭാര്യയെയും അക്രമി സംഘം കയ്യേറ്റം ചെയ്യുകയും ചെയ്തു.

കുട്ടനാട് നവ കേരള വേദിയിലേക്ക് പോകുമ്പോഴാണ് നവ കേരള ബസിനെ കൈതവന ജംഗ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിന്റെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചത്.

എന്നാല്‍ ആക്രമണം നടക്കുന്ന സമയത്ത് ജോബ് വീട്ടിലുണ്ടായിരുന്നില്ല. ജോബിന്റെ ഭാര്യ ചിന്നമ്മ മുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. വീടിനുള്ളില്‍ കടന്നെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ജനലുകളും വാതിലുകളും അടിച്ച് തകര്‍ക്കുകയും വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അക്രമ സംഭവത്തിന് പിന്നിലെന്നാണ് ജോബ് ആരോപിക്കുന്നത്.

ഇത്തരത്തിലുള്ള ആക്രമണങ്ങളെ ഒരു തരത്തിലും നവകേരളത്തിന് ന്യായീകരിക്കാന്‍ സാധിക്കില്ല. പ്രതിഷേധം ഉയര്‍ത്തുന്നവരെ ഒരു ദയവും ഇല്ലാതെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് നയം ജനകീയ സര്‍ക്കാരെന്ന് സ്വയം പ്രഖ്യാപിക്കുന്ന സംസ്ഥാന സര്‍ക്കാരിന് ഭൂഷണമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.