വഖഫ് ഭൂമി നിർണയത്തിൽ സ്വതന്ത്ര ജുഡിഷ്യറി കാലഘട്ടത്തിൻ്റെ ആവശ്യം: കത്തോലിക്ക കോൺഗ്രസ്

വഖഫ് ഭൂമി നിർണയത്തിൽ സ്വതന്ത്ര ജുഡിഷ്യറി കാലഘട്ടത്തിൻ്റെ ആവശ്യം: കത്തോലിക്ക കോൺഗ്രസ്


കൊച്ചി : വഖഫ് ഭൂമിയാണെന്ന പേരിൽ നിജപ്പെടുത്തുന്ന ഭൂമി തർക്കങ്ങളിൽ പരിഹാരത്തിന്, എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള നീതി ന്യായ സംവിധാനം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും,ഇതിനുള്ള കേന്ദ്ര സർക്കാരിൻ്റെ നിയമ ഭേദഗതി സ്വാഗതാർഹമാണെന്നും കത്തോലിക്ക കോൺഗ്രസ്.

വഖഫ് ഭൂമി തർക്കത്തിൽ എല്ലാ മതത്തിലുള്ളവരും പെട്ടു പോകാറുണ്ട്.യാതൊരു രേഖകളുമില്ലാതെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്നപ്രദേശങ്ങളിലുള്ള വസ്തുവകകളുടെ രേഖകൾ ഹാജരാക്കാൻ പ്രദേശവാസികൾ പോകേണ്ടത് വഖഫ് ട്രൈബ്യൂണലിലേക്കാണ്. ഇതിന് വഖഫ് ബോർഡിന് അധികാരം നൽകുന്ന 1995 ലെ വഖഫ് ആക്ടിലെ 40- വകുപ്പ് അധികാര ദുർവിനിയോഗത്തിന് കാരണമാകുമെന്നതിനാൽ അത് പൂർണ്ണമായും ഒഴിവാക്കാനും ജില്ലാ കളക്ടർമാരിൽ ദൗത്യം നിക്ഷിപ്തമാക്കാനുള്ള ഭേദഗതികൾ പുതിയ ബില്ലിലുണ്ട്.

വഖഫ് ഭൂമിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന സംവിധാനം നിക്ഷ്പക്ഷ നിയമത്തെ മാത്രം അടിസ്ഥാനപ്പെടുത്തി ഉണ്ടാകേണ്ടത് അനിവാര്യമാണ്.അന്യായമായ അവകാശ വാദങ്ങളെയും അധിനിവേശങ്ങളെയും അംഗീകരിക്കാനാവില്ല. മത സ്വാതന്ത്ര്യത്തെയും വ്യക്തി നിയമങ്ങളെയും മാനിക്കുമ്പോഴും,ഒരുവൻ്റെ വ്യക്തിനിയമം മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെങ്കിൽ അതിൽ വിധി പറയാൻ സ്വതന്ത്ര ജുഡിഷ്യറി ആവശ്യമാണന്നും കത്തോലിക്ക കോൺഗ്രസ് നേതൃയോഗം അഭിപ്രായപ്പെട്ടു.ഉടമസ്ഥതയില്ലാത്ത ഭൂമി പോലും വഖഫ് ആക്കാൻ മാറ്റാൻ നിലവിൽ പറ്റുമെന്നിരിക്കെ,അപ്പീൽ കോടതികൾക്ക് അധികാരം നൽകാത്ത നിയമ നിർമ്മാണങ്ങൾ ഇൻഡ്യയെ പിന്നോട്ടടിക്കുന്നതാണ്.

അതുകൊണ്ട് തന്നെ വഖഫ് ബോർഡ് തീരുമാനങ്ങളിന്മേൽ മേൽ കോടതികളിൽ അപ്പീൽ കൊടുക്കാൻ സാധിക്കും എന്ന പുതിയ ബില്ലിലെ വ്യവസ്ഥ, ക്രമസമാധാന നിലക്ക് ഭംഗം വരുത്തുന്ന അധിനിവേശങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് കത്തോലിക്കാ കോൺഗ്രസ് നേതൃയോഗം പറഞ്ഞു. പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ റവ ഡോ ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ,ട്രഷറർ അഡ്വ ടോണി പഞ്ചക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.