കൊച്ചി: അപകടത്തില്‍പ്പെട്ട കപ്പലും കണ്ടെയ്നറുകളും കടലില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യുമെന്ന് ഷിപ്പിങ് മന്ത്രാലയം. കപ്പലില്‍ 643 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ഇവയില്‍ പന്ത്രണ്ട് കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡും ഒരെണ്ണത്തില്‍ റബ്ബര്‍ രാസവസ്തുക്കളും ആണ് ഉള്ളത്.
കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ അഞ്ച് കണ്ടെയ്നറുകളാണ് കപ്പലില്‍നിന്ന് കടലില്‍ പതിച്ചത്. ബാക്കിയുള്ളവ കപ്പലില്‍ തന്നെ ഉള്ളതായാണ് സ്ഥിരീകരിച്ചിട്ടുള്ളതൈന്നും ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി. കടലില്‍ പതിച്ച കണ്ടെയ്നറുകള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ കണ്ടെയ്നറുകള്‍ വീണ്ടെടുക്കുന്നതിനും കപ്പല്‍ അവിടെ നിന്ന് മാറ്റുന്നതിനുമായി മുംബൈയില്‍ നിന്നും, ആവശ്യം വന്നാല്‍ വിദേശത്തുനിന്നും ഏജന്‍സികളുടെ സഹായം തേടുമെന്നും ഷിപ്പിങ് മന്ത്രാലയം അറിയിച്ചു.
ജൂലൈ മൂന്നിനുള്ളില്‍ കപ്പലും കണ്ടെയ്നറുകളും പൂര്‍ണമായി നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.
643 കണ്ടെയ്നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 13 എണ്ണമാണ് അപകടകാരികളായ വസ്തുക്കള്‍ അടങ്ങിയവ. 12 എണ്ണത്തില്‍ കാല്‍സ്യം കാര്‍ബൈഡും ഒരെണ്ണത്തില്‍ റബ്ബര്‍ രാസവസ്തുക്കളുമാണ് ഉണ്ടായിരുന്നത്. ഇത്തരത്തിലുള്ള അഞ്ച് കണ്ടെയ്നറുകളാണ് കപ്പലില്‍നിന്ന് കടലില്‍ വീണത്. ബാക്കിയുള്ളവ കപ്പലില്‍തന്നെയുണ്ടെന്നാണ് വിവരം. മറ്റു കണ്ടെയനറുകളില്‍ അപകടകരമായ വസ്തുക്കള്‍ ഇല്ല.
കപ്പലിലെ ഇന്ധനം നീക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുന്നത്. ഇതിനായി മുംബൈയില്‍ നിന്ന് വിദഗ്ധ സംഘം എത്തും. അപകടത്തില്‍പ്പെട്ട കപ്പലിന്റെ അവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് കടലില്‍ നിന്ന് നീക്കം ചെയ്യും. പാരിസ്ഥിതിക ആഘാതം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കപ്പലിലെ ഇന്ധനം നീക്കം ചെയ്യുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. പിന്നാലെ കപ്പലിലെ കണ്ടെയ്നറുകളും ശേഷം അപകടത്തില്‍പ്പെട്ട കപ്പലും പൂര്‍ണമായും നീക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ആവശ്യമായ അനുമതികളുള്ള കപ്പല്‍ തന്നെയാണ് അപകടത്തില്‍പ്പെട്ടത്. കപ്പല്‍ ശരിയായ പാതയില്‍ കൂടിയാണ് സഞ്ചരിച്ചിരുന്നത്. കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്നും മന്ത്രാലയം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.