യുഎസ് ഒളിമ്പിക് കമ്മിറ്റി ട്രംപിന്റെ ഉത്തരവിനൊപ്പം; ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് ഒളിമ്പിക്സിൽ മത്സരിക്കാനാവില്ല

യുഎസ് ഒളിമ്പിക് കമ്മിറ്റി ട്രംപിന്റെ ഉത്തരവിനൊപ്പം; ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക്  ഒളിമ്പിക്സിൽ മത്സരിക്കാനാവില്ല

കാലിഫോർണിയ: വനിതാ ഒളിമ്പിക് കായിക ഇനങ്ങളിൽ യുഎസിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്നതിൽ നിന്ന് ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളെ വിലക്കി യുഎസ് ഒളിമ്പിക് പാരാലിമ്പിക് കമ്മിറ്റി (USOPC). യുഎസ്ഒപിസി സിഇഒ സാറാ ഹിർഷ്‌ലാൻഡ് പോളിറ്റിക്കോയ്ക്ക് നൽകിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ നയം എല്ലാ ദേശീയ കായിക സംഘടനകൾക്കും ബാധകമാണ്.

പുതിയ നയം സ്ത്രീകൾക്ക് ന്യായവും സുരക്ഷിതവുമായ മത്സര അന്തരീക്ഷം ഉറപ്പാക്കുന്നതിന് ഊന്നൽ നൽകുന്നുവെന്ന് ഹിർഷ്‌ലാൻഡ് വ്യക്തമാക്കി. നേരത്തെ ട്രാൻസ് അത്‌ലറ്റുകളെക്കുറിച്ച് ഓരോ കായിക സംഘടനയ്ക്കും അവരുടേതായ നയം രൂപീകരിക്കാൻ അനുവാദമുണ്ടായിരുന്നു.

സ്ത്രീകളുടെ കായിക ഇനങ്ങളിൽ നിന്ന് പുരുഷന്മാരെ ഒഴിവാക്കുക എന്ന തലക്കെട്ടിലുള്ള ട്രംപിന്റെ ഫെബ്രുവരിയിലെ എക്സിക്യൂട്ടീവ് ഉത്തരവാണ് ഈ മാറ്റത്തിന് വഴിവെച്ചത്. ഇത് വേൾഡ് അത്‌ലറ്റിക്സ്, ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC) എന്നിവയുമായി യുഎസിനെ എതിർക്കുന്ന നിലപാടിലേക്ക് എത്തിക്കുന്നു. കാരണം ഈ അന്താരാഷ്ട്ര സംഘടനകൾ ചില മെഡിക്കൽ അല്ലെങ്കിൽ യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച് ട്രാൻസ് അത്‌ലറ്റുകളെ മത്സരിക്കാൻ അനുവദിക്കുന്നുണ്ട്.

പരിഷ്കരിച്ച യുഎസ്ഒപിസി അത്‌ലറ്റ് സുരക്ഷാ നയം, എക്സിക്യൂട്ടീവ് ഓർഡർ 14201 അനുസരിച്ച് സ്ത്രീകൾക്ക് ന്യായവും സുരക്ഷിതവുമായ മത്സര അന്തരീക്ഷം ഉണ്ടെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്ന് പറയുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ നയം പ്രാബല്യത്തിൽ വരുമെന്ന് യുഎസ്എ ഫെൻസിംഗ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.

ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളുടെ വനിതാ കായിക ഇനങ്ങളിലെ പങ്കാളിത്തത്തിനെതിരായ ട്രംപ് ഭരണകൂടത്തിന്റെ നിലപാടിന്റെ പ്രതിഫലനമാണ് യുഎസ്ഒപിസി യുടെ ഈ നീക്കം. ഐഒസി യുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് കിർസ്റ്റി കോവെൻട്രി കഴിഞ്ഞ മാസം ഈ വിഷയത്തിൽ ഒരു വർക്കിംഗ് ഗ്രൂപ്പ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.