ബോണ്ടി ബീച്ച് ആക്രമണം : തോക്ക് നിയന്ത്രണം കർശനമാക്കി ഓസ്‌ട്രേലിയൻ പാർലമെന്റ്

ബോണ്ടി ബീച്ച് ആക്രമണം : തോക്ക് നിയന്ത്രണം കർശനമാക്കി ഓസ്‌ട്രേലിയൻ പാർലമെന്റ്

കാൻബെറ: കഴിഞ്ഞ ഡിസംബറിൽ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ജൂത ഉത്സവത്തിനിടയിലുണ്ടായ വെടിവയ്പ്പിന്റെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയൻ പാർലമെന്റ് തോക്ക് നിയന്ത്രണ നിയമങ്ങൾ കൂടുതൽ കർശനമാക്കി. തോക്കുകൾ തിരികെ വാങ്ങുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിനും തോക്ക് ലൈസൻസുകൾ നൽകുന്നതിന് മുൻപുള്ള പശ്ചാത്തല പരിശോധനകൾ ശക്തമാക്കുന്നതിനുമുള്ള പുതിയ നിയമത്തിനാണ് പാർലമെന്റ് അംഗീകാരം നൽകിയത്.

ഡിസംബർ 14 ന് നടന്ന ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. ഈ നിയമം നേരത്തെ നിലവിലുണ്ടായിരുന്നെങ്കിൽ അക്രമികൾക്ക് നിയമപരമായി തോക്കുകൾ ലഭിക്കില്ലായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് ചൂണ്ടിക്കാട്ടി. "അക്രമികളുടെ ഹൃദയത്തിൽ വെറുപ്പും കൈകളിൽ തോക്കുകളും ഉണ്ടായിരുന്നു," മന്ത്രി പാർലമെന്റിൽ പറഞ്ഞു.

ബോണ്ടി ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്ന അച്ഛനും മകനും അടങ്ങുന്ന സംഘത്തിലെ പിതാവിന്റെ പേരിൽ നിയമപരമായി ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമം കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്.

ജനപ്രതിനിധി സഭയിൽ 45 നെതിരെ 96 വോട്ടുകൾക്കാണ് ബിൽ പാസായത്. ഇനി സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ ഇത് നിയമമായി മാറും. സെനറ്റിലും ബിൽ പാസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.