'നോ എന്‍ട്രി'...ബിജെപിയില്‍ നിന്നുള്ള എംഎല്‍എമാരേയും മന്ത്രിമാരേയും ഇനി സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ്

 'നോ എന്‍ട്രി'...ബിജെപിയില്‍ നിന്നുള്ള എംഎല്‍എമാരേയും മന്ത്രിമാരേയും ഇനി സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ്

ലക്‌നൗ: ബിജെപിയില്‍ നിന്ന് രാജിവച്ചു വരുന്ന എംഎല്‍എമാരേയും മന്ത്രിമാരേയും ഇനി സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപിയില്‍ നിന്ന് രാജിവച്ച് എത്തിയ മുന്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ ഉള്‍പ്പെടെയുള്ള ഏഴ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയതിന് പിന്നാലെയാണ് അഖിലേഷിന്റെ പ്രഖ്യാപനം.

'ബിജെപിയില്‍ നിന്നുള്ള ഒരു എംഎല്‍എയേയോ മന്ത്രിയേയോ ഇനി സ്വീകരിക്കുന്നതല്ല. ബിജെപിക്ക് അവരുടെ നേതാക്കള്‍ക്ക് സീറ്റ് നിഷേധിക്കുകയോ നല്‍കുകയോ ചെയ്യാം'. അഖിലേഷ് വ്യക്തമാക്കി.

സ്വാമി പ്രസാദ് മൗര്യയുടെ പാര്‍ട്ടി വിടലിന് പിന്നാലെ പത്ത് എംഎല്‍എമാരാണ് ബിജെപിയില്‍ നിന്ന് രാജിവച്ചത്. ഇതില്‍ രണ്ട് മന്ത്രിമാരും ഉള്‍പ്പെടുന്നു. ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ അപ്നാ ദളില്‍ നിന്നും രണ്ട് എഎംഎല്‍മാര്‍ രാജിവച്ചിരുന്നു.

പുതിയതായി എത്തുന്ന നേതാക്കള്‍ക്ക് സീറ്റ് നല്‍കിയാല്‍ എസ്പിയില്‍ വിമത സ്വരം ഉയര്‍ന്നേക്കാം എന്നതാണ് അഖിലേഷിന്റെ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.