രാജീവ് ഗാന്ധി വധക്കേസ്: പ്രതി പേരറിവാളന്റെ ദയാ ഹര്‍ജിയില്‍ തീരുമാനം വൈകുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി

രാജീവ് ഗാന്ധി വധക്കേസ്: പ്രതി പേരറിവാളന്റെ ദയാ ഹര്‍ജിയില്‍ തീരുമാനം വൈകുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യുഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി പേരറിവാളന്റെ ദയാ ഹര്‍ജിയില്‍ തീരുമാനം വൈകുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ദയാ ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ സുപ്രീം കോടതിക്ക് മോചന ഉത്തരവ് പുറത്തിറക്കേണ്ടി വരുമെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

പേരറിവാളനെ മോചിപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് അയച്ചു കൊടുത്ത തമിഴ്‌നാട് ഗവര്‍ണറുടെ നടപടിയെയും കോടതി വിമര്‍ശിച്ചു. കൂടാതെ പേരറിവാളനെ മോചിപ്പിക്കാനുള്ള സംസ്ഥാന ക്യാബിനറ്റിന്റെ ശുപാര്‍ശ മൂന്നര വര്‍ഷത്തിലധികം തീരുമാനമെടുക്കാതെ ഗവര്‍ണര്‍ കൈവശം വെച്ചതിനെയും കോടതി വിമര്‍ശിച്ചു.

മോചന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടായിരുന്നെങ്കില്‍ ക്യാബിനറ്റിന് തിരിച്ചയക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു. അല്ലാതെ രാഷ്ട്രപതിക്കല്ല അയക്കേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മെയ് മാസം നാലിന് പേരറിവാളന്റെ മോചന വിഷയം സുപ്രീം കോടതി വീണ്ടും പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.