കൈയും കാലും വാലും വെട്ടിമാറ്റി: കടമ്പഴിപ്പുറത്ത് നായ്ക്കളില്‍ തീവ്രവാദ പരിശീലനമെന്ന് ആരോപണം; ഭീതിയില്‍ നാട്ടുകാര്‍

കൈയും കാലും വാലും വെട്ടിമാറ്റി: കടമ്പഴിപ്പുറത്ത് നായ്ക്കളില്‍ തീവ്രവാദ പരിശീലനമെന്ന് ആരോപണം; ഭീതിയില്‍ നാട്ടുകാര്‍

പാലക്കാട്: നാട്ടുകാരില്‍ ഭീതിപരത്തി തെരുവുനായ്ക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നിരവധി നായ്ക്കളെയാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയത്. നായ്ക്കളെ തീവ്രവാദ പരിശീലനത്തിന് ഉപയോഗിച്ചതാകാമെന്നാണ് പ്രദേശവാസികള്‍ സംശയം പ്രകടിപ്പിക്കുന്നത്.

നായ്ക്കളുടെ കൈയ്കളിലും കാലുകളിലുമാണ് വെട്ടേറ്റത്. ചില നായ്ക്കളുടെ കൈകാലുകളും, വാലും വെട്ടിമാറ്റിയിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തീവ്രവാദ ശക്തികളാണ് സംഭവത്തിന് പിന്നിലെന്ന സംശയമാണ് നാട്ടുകാരും പ്രകടിപ്പിക്കുന്നത്.

കാരണം നേരത്തെയും കടമ്പഴിപ്പുറത്ത് കൈകാലുകള്‍ വെട്ടിമാറ്റിയ നിലയില്‍ നായ്ക്കളെ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ പാലക്കാട് നിന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പട്ടിയുടെ ശരീരത്തില്‍ വെടിയുണ്ട കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വെട്ടുകൊണ്ട് പരിക്കേറ്റ നിലയില്‍ നായ്ക്കളെ കണ്ടെത്തുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടാമ്പിപ്പാലത്തിന് താഴെ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ നായ്ക്കളുടെ തലകള്‍ കണ്ടെത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.