നായയ്ക്ക് തീറ്റകൊടുക്കാന്‍ വൈകിയതിന് യുവാവിനെ മരക്കഷണം കൊണ്ടും ബെല്‍റ്റുകൊണ്ടും അടിച്ചു കൊന്നു; ശരീരത്തില്‍ 160ലേറെ മുറിവുകള്‍

നായയ്ക്ക് തീറ്റകൊടുക്കാന്‍ വൈകിയതിന് യുവാവിനെ മരക്കഷണം കൊണ്ടും ബെല്‍റ്റുകൊണ്ടും അടിച്ചു കൊന്നു; ശരീരത്തില്‍ 160ലേറെ മുറിവുകള്‍

പാലക്കാട്: നായയ്ക്ക് തീറ്റകൊടുക്കാന്‍ വൈകിയതിന് യുവാവിനെ ബന്ധു കൊലപ്പെടുത്തിയ സംഭവത്തിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മുളയന്‍കാവ് പെരുമ്പ്രത്തൊടി അബ്ദുള്‍ സലാമിന്റെയും ആയിഷയുടെയും മകന്‍ ഹര്‍ഷാദ് (21) ആണ് കൊല്ലപ്പെട്ടത്. കേസില്‍ ബന്ധു ഹക്കീമിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതി അതിക്രൂരമായിട്ടാണ് ഹര്‍ഷാദിനെ മര്‍ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ശരീരത്തില്‍ 160ലേറെ മുറിവുകള്‍ ഉണ്ടായിരുന്നു. വാരിയെല്ല് തകര്‍ന്നു. നായയുടെ ബെല്‍റ്റും മരക്കഷണവും ഉപയോഗിച്ചുള്ള മര്‍ദനത്തെത്തുടര്‍ന്ന് ഉണ്ടാ ആന്തരിക രക്തസ്രാവമാണ് ഹര്‍ഷാദിന്റെ മരണത്തിന് കാരണം.

ഇരുവര്‍ക്കും സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിളിടുന്ന ജോലിയായിരുന്നു. മണ്ണേങ്ങോട് അത്താണിയില്‍ വാടക വീട്ടില്‍ ഒന്നിച്ചായിരുന്നു താമസം. ഹക്കീം ഒരു നായയെ വളര്‍ത്തുന്നുണ്ട്. വ്യാഴാഴ്ച രാത്രി അതിന് തീറ്റ നല്‍കാന്‍ വൈകിയതിന് ഹര്‍ഷാദിനെ ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് ഹര്‍ഷാദിനെ ഹക്കീം വാരിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു വന്നത്. കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നായിരുന്നു ഇയാള്‍ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. ചികിത്സയിലിരിക്കെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.