പ്രഥമ ഇന്ത്യ-ഫ്രാന്‍സ് സംയുക്ത സൈനികാഭ്യാസം തിരുവനന്തപുരത്ത് മാര്‍ച്ച് ഏഴ്, എട്ട് തിയതികളില്‍

പ്രഥമ ഇന്ത്യ-ഫ്രാന്‍സ് സംയുക്ത സൈനികാഭ്യാസം തിരുവനന്തപുരത്ത് മാര്‍ച്ച് ഏഴ്, എട്ട് തിയതികളില്‍

തിരുവനന്തപുരം: പ്രഥമ ഇന്ത്യ-ഫ്രാന്‍സ് സംയുക്ത സൈനികാഭ്യാസം മാര്‍ച്ച് ഏഴ്, എട്ട് തിയതികളില്‍ തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പില്‍ നടക്കും. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് അടങ്ങുന്ന സംഘമായ ഫോര്‍മാറ്റില്‍ സൈനിക അഭ്യാസത്തില്‍ ഏര്‍പ്പെടുന്നത്.

ഫ്രഞ്ച് മറൈന്‍ റെജിമെന്റിന്റെ പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് സംഘം എത്തിയത്. തന്ത്രപരമായ തലത്തില്‍ ഇരു ശക്തികളും തമ്മിലുള്ള പരസ്പര പ്രവര്‍ത്തന ക്ഷമത, ഏകോപനം, സഹകരണം എന്നിവ വര്‍ധിപ്പിക്കുകയാണ് സൈനികാഭ്യാസത്തിന്റെ ലക്ഷ്യം.

തിരുവനന്തപുരം ആസ്ഥാനമായുള്ള ഇന്ത്യന്‍ ആര്‍മി ട്രൂപ്പുകളും ഫ്രഞ്ച് ആറാം ലൈറ്റ് ആര്‍മര്‍ഡ് ബ്രിഗേഡും ചേര്‍ന്ന് എക്കാലത്തെയും വലിയ സംഘത്തെ അണി നിരത്തുന്ന സൈനികാഭ്യാസമാണിത്.

'പ്രതികൂല സാഹചര്യത്തില്‍ മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.