പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു തുടങ്ങി

പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു തുടങ്ങി

കൊച്ചി: സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നു പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയുന്നതിന്‍റെ ഭാഗമായുള്ള പ്രവൃത്തികള്‍ക്കു തുടക്കമായി. ഇന്നലെ രാവിലെ 9 മണിയോടെയാണ് ആദ്യ ഘട്ടമായി പാലത്തിന്റെ മുകളിലെ ടാറിങ് ഇളക്കുന്ന ജോലികള്‍ ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പാലത്തിന്റെ മധ്യഭാഗത്തെ ടാറിങ് ആണ് ആദ്യം ഇളക്കി മാറ്റുന്നത്. പണികള്‍ക്കു മുന്നോടിയായി രാവിലെ 8.30ന് ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ പാലത്തില്‍ പൂജ നടന്നു.

ഡിഎംആര്‍സി എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ്സ് സൊസൈറ്റിയാണു പൊളിക്കല്‍, പുനര്‍നിര്‍മാണ ജോലികള്‍ ചെയ്യുന്നത്. നിലവില്‍ പതിനഞ്ചോളം തൊഴിലാളികള്‍ മാത്രമാണു ടാര്‍ നീക്കം ചെയ്യുന്ന ജോലികള്‍ ചെയ്യുന്നത്. എന്നാല്‍ കോണ്‍ക്രീറ്റ് മുറിച്ചു നീക്കുന്ന ജോലികള്‍ ആരംഭിക്കുന്ന മുറയ്ക്കു തൊഴിലാളികളുടെ എണ്ണം 60 ആക്കും. സുപ്രീംകോടതി ഉത്തരവു പ്രകാരമാണു പാലാരിവട്ടം പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ ആരംഭിച്ചത്. മെട്രോമാന്‍ ഇ. ശ്രീധരന്റെ മേല്‍നോട്ടത്തിലാവും പുനര്‍നിര്‍മാണം.

പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്പ് ഡിഎംആര്‍സി ചീഫ് എന്‍ജിനിയര്‍ കേശവ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഉന്നതസംഘം പാലത്തില്‍ പരിശോധന നടത്തി. രണ്ട് ടാറിംഗ് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചു ടാര്‍ നീക്കുന്ന പ്രവൃത്തിയാണ് ഇന്നലെ തുടങ്ങിയത്. ആദ്യഘട്ടത്തില്‍ 661 മീറ്റര്‍ ദൂരത്തില്‍ പാലത്തിന്‍റെ ടാര്‍ ഇളക്കിമാറ്റും. നാലു ദിവസത്തിനകം ഇതു പൂര്‍ത്തിയാകും. പാലംപണി ആരംഭിച്ചെങ്കിലും നിലവില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. വരുംദിവസങ്ങളില്‍ നിയന്ത്രണം ഉണ്ടായാലും യാത്രക്കാരെ വലിയതോതില്‍ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്ന് അധികൃതര്‍ അറിയിച്ചു.

പാലത്തിന്റെ 35 ശതമാനം ഭാഗമാണു പൊളിക്കുന്നത്. പാലം പൊളിക്കുന്നതിന്റെ ടാറും കോണ്‍ക്രീറ്റും ഉള്‍പ്പെടെയുള്ള മാലിന്യവും മുട്ടം യാര്‍ഡിലേക്കു തന്നെയാണു നീക്കുന്നത്. മുറിച്ചു നീക്കുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് പാളികള്‍ ചെല്ലാനത്തു കടല്‍ഭിത്തി നിര്‍മിക്കാന്‍ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.