ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 200 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 49.3 ഓവറില്‍ എല്ലാവരും പുറത്തായി.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ മികച്ച ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. മൂന്നാം ഓവറില്‍ തന്നെ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കി ബുംറ നല്കിയ പ്രഹരത്തില്‍ നിന്ന് കരകയറാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചില്ല.
ALSO READ: ലോകകപ്പ് കിരീടത്തിനൊപ്പം റെക്കോര്‍ഡുകള്‍ ലക്ഷ്യമിട്ട് സൂപ്പര്‍ താരങ്ങള്‍: കാത്തിരിക്കുന്ന നേട്ടങ്ങള്‍ ഇവ
ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് 46 റണ്‍സും ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 41 റണ്‍സും നേടി. അവസാന ഓവറുകളില്‍ വാലറ്റം നടത്തിയ ചെറുത്തു നില്‍പ്പാണ് ഓസ്ട്രേലിയയ്ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. സ്റ്റാര്‍ക് 28 റണ്‍സ് നേടി.
ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നും, ബുംറയും കുല്‍ദീപ് യാദവും ഈരണ്ടു വീതവും വിക്കറ്റെടുത്തു. സിറാജ്, അശ്വിന്, പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26