ദുബായ് വീസാ: ഫെബ്രുവരി 14 മുതൽ ഇ-മെഡിക്കൽ പരിശോധന ഫലങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

ദുബായ് വീസാ: ഫെബ്രുവരി 14 മുതൽ  ഇ-മെഡിക്കൽ പരിശോധന ഫലങ്ങൾ മാത്രമേ  സ്വീകരിക്കുകയുള്ളൂ

ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെഡിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വിസ നടപടികൾക്ക് ഇ-മെഡിക്കൽ പരിശോധന ഫലങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി അറിയിച്ചു . ഫെബ്രുവരി 14 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുക. ഇത് പ്രകാരം ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള ഓൺലൈൻ ലിങ്ക് മുഖാന്തരമുള്ള മെഡിക്കൽ പരിശോധന ഫലമാണ് സ്വീകരിക്കുക.

നിലവിൽ മെഡിക്കൽ റിസൾട്ടുകൾ ഇ-മെയിലിൽ പിഡിഎഫ് പേപ്പർ രൂപത്തിൽ അയച്ചു കൊടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ആ മെഡിക്കൽ പേപ്പർ പ്രിന്റ് എടുത്ത് അമർ കേന്ദ്രങ്ങളിൽ വീസാ അപേക്ഷകൾക്കൊപ്പം നൽകുന്ന പതിവാണ് ഉണ്ടായിരുന്നത്. അത്തരത്തിലുള്ള പ്രക്രിയകൾക്കാണ് മാറ്റം വരുന്നത്.

ഫെബ്രുവരി 14 മുതൽ ജിഡിആർഎഫ്എ ബന്ധപ്പെട്ട വകുപ്പുകളുമായി ഒരു ഇലക്ട്രോണിക് ലിങ്ക് സജീവമാക്കുകയും പ്രിന്റ് ഔട്ടിന്റെ ആവശ്യകത ഇല്ലാതാകുകയും ചെയ്യുന്നതാണ്. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലോഞ്ചിംഗ് ചെയ്ത ദുബായ് പേപ്പർലെസ് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു മാറ്റം.

സമഗ്രമായി കടലാസ് രഹിത സർക്കാർ ചട്ടക്കൂട് നിർമ്മിക്കുന്നതിനും, ദുബായിയെ സമ്പൂർണ സ്മാർട്ട് സിറ്റിയാക്കാനുള്ള നേതൃത്വ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഘട്ടം ഘട്ടമുള്ള ഈ നടപടികൾ. അതോറിറ്റികളിലെ ജീവനക്കാരനോ ഉപഭോക്തവോ 2021 ശേഷം പേപ്പറുകൾ അച്ചടിക്കേണ്ടതില്ലെന്ന് ദുബായ് പേപ്പർലെസ് സ്ട്രാറ്റജി ലക്ഷ്യം വെക്കുന്നു.

പ്രതിവർഷം സർക്കാർ ഇടപാടുകളിലുള്ള ഒരു ബില്യൺ പേപ്പറുകളുടെ ഉപയോഗങ്ങൾ ദുബായ് പേപ്പർലെസ് സ്ട്രാറ്റജി മുഖേന ഇല്ലാതാകും. വിസകൾ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്നതിന് മെഡിക്കൽ പരിശോധന നിർബന്ധമാണ്. പുതിയ താമസ വീസാ പാസ്പോർട്ടിൽ അടിക്കാനും അത് പുതുക്കുവാനുമുള്ള പ്രധാന നടപടിയാണ് ഉപഭോക്താവിന്റെ ആരോഗ്യ പരിശോധന. അതിലെ ഫലം ലഭ്യമായാൽ മാത്രമാണ് വിസ സ്റ്റാമ്പ് ചെയ്യുകയുള്ളൂ.

ദുബായിലെ അമർ കേന്ദ്രങ്ങളിലും ടൈപ്പിംഗ് സെന്ററുകളിൽ പരിശോധനയ്ക്കുള്ള അപേക്ഷ ടൈപ്പ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ആരോഗ്യവകുപ്പിലേക്ക് മുൻകൂട്ടി അപേക്ഷ നൽകി മെഡിക്കൽ പരിശോധന നടത്തേണ്ടത്. ഫീസിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി ലഭിക്കുന്ന വിവിധ സേവനങ്ങളും ഇതിനുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.