കാലാവസ്ഥാ വ്യതിയാനം: സൈബീരിയയിലെ 'നരക വാതിലിന്' വലിപ്പം കൂടുന്നതായി ഗവേഷകര്‍

കാലാവസ്ഥാ വ്യതിയാനം: സൈബീരിയയിലെ 'നരക വാതിലിന്' വലിപ്പം കൂടുന്നതായി  ഗവേഷകര്‍

കാലാവസ്ഥാ വ്യതിയാനം മൂലം സൈബീരിയയിലെ 'നരക വാതില്‍' എന്നറിയപ്പെടുന്ന ഭീമന്‍ ഗര്‍ത്തത്തിന്റെ വലിപ്പം കൂടുന്നതായി ഗവേഷകര്‍.

തണുത്തുറഞ്ഞ യാന ഐലന്‍ഡില്‍ സ്ഥിതി ചെയ്യുന്ന ബതഗൈക ഗര്‍ത്തമാണ് 'നരകത്തിലേക്കുള്ള വാതില്‍' എന്ന് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ പെര്‍മാ ഫ്രോസ്റ്റ് ഗര്‍ത്തമാണിത്.

200 ഏക്കര്‍ വീതിയും 300 അടി ആഴവുമുള്ള ഗര്‍ത്തം സ്റ്റിംഗ്രേ മത്സ്യത്തിന്റെ രൂപത്തിലാണുള്ളത്. ചിലര്‍ ഈ ഗര്‍ത്തത്തെ ഹോഴ്‌സ്ഷൂ ഞണ്ടുകളോടും വാല്‍ മാക്രിയോടുമൊക്കെ ഉപമിക്കാറുണ്ട്. 1960 ലാണ് ഈ ഗര്‍ത്തം കണ്ടെത്തുന്നത്.


മുപ്പത് വര്‍ഷം കൊണ്ട് ഇതിന്റെ വലിപ്പം മൂന്നിരട്ടിയായി വര്‍ധിച്ചു. കാലാവസ്ഥ വ്യതിയാനം മൂലം ഇതിന്റെ വലിപ്പം വീണ്ടും വര്‍ധിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു.

സാറ്റലൈറ്റ് ചിത്രങ്ങളില്‍ പോലും ഈ ഗര്‍ത്തം വ്യക്തമായി കാണാമെന്നതാണ് ഇതിന്റെ സവിശേഷത. ഇതിന് ഒരു കിലോ മീറ്ററിലേറെ വ്യാസമുണ്ടെന്ന് കണക്കാക്കുന്നു. 1960 ല്‍ ഈ ഗര്‍ത്തം കണ്ടെത്തുമ്പോള്‍ ഏഴ് മീറ്ററോളം വലിപ്പമുള്ള വിള്ളല്‍ മാത്രമായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

വാല്‍ മാക്രി രൂപത്തില്‍ കണ്ടെത്തിയ ഈ വിള്ളലിന്റെ അരിക് വശങ്ങള്‍ ഇടിഞ്ഞു വീഴാന്‍ തുടങ്ങിയതോടെ ഗര്‍ത്തത്തിന്റെ വ്യാസം വര്‍ധിക്കുകയായിരുന്നു. വലിപ്പവും ആഴവും കൂടുന്നുണ്ടെങ്കിലും ഇതിന്റെ വാല്‍ മാക്രി രൂപത്തിന് കാര്യമായ വ്യത്യാസം ഇപ്പോഴും വന്നിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.