എ.കെ 47 തോക്കുകള്‍ മുതല്‍ ഇരുചക്ര വാഹനങ്ങള്‍ വരെ; ഹിസ്ബുള്ള ടണലുകളുടെ വീഡിയോ പുറത്തു വിട്ട് ഇസ്രയേല്‍ സേന

എ.കെ 47 തോക്കുകള്‍ മുതല്‍ ഇരുചക്ര വാഹനങ്ങള്‍ വരെ; ഹിസ്ബുള്ള ടണലുകളുടെ വീഡിയോ പുറത്തു വിട്ട് ഇസ്രയേല്‍ സേന

ബെയ്‌റൂട്ട്: ലെബനനിലെ ഇസ്ലാമിക സായുധ സംഘമായ ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന തുരങ്കത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്). ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സൈന്യം ഇന്ന് പങ്കുവെച്ചത്.

ഗാസയില്‍ ഹമാസ് നിര്‍മിച്ച തുരങ്കങ്ങള്‍ പോലെയുള്ളതല്ല ഇതെന്ന് വീഡിയോയില്‍ പറയുന്നു. നൂറ് മീറ്ററാണ് ഈ തുരങ്കത്തിന്റെ നീളം. എ.കെ 47 തോക്കുകള്‍, ഇരുചക്ര വാഹനങ്ങള്‍, വാട്ടര്‍ ടാങ്കുകള്‍, ഇരുമ്പ് വാതിലുകള്‍ തുടങ്ങിയവ തുരങ്കത്തിലുണ്ട്.

'തെക്കന്‍ ലെബനനിലെ ഗ്രാമങ്ങളില്‍ ഹിസ്ബുള്ള എന്താണ് ചെയ്യുന്നതെന്നറിയാന്‍ ഞങ്ങള്‍ അതിര്‍ത്തി കടന്ന് പോകുകയാണ്. ജനങ്ങളുടെ വീടിന് താഴെ നിന്നുകൊണ്ട് അവര്‍ ഒക്ടോബര്‍ ഏഴിന് സമാനമായി ആക്രമണത്തിന് തയ്യാറാടെക്കുന്നു. ഹിസ്ബുള്ള അംഗങ്ങള്‍ക്ക് ആഴ്ചകളോളം ഇവിടെ താമസിക്കാനാകും'- ദൃശ്യങ്ങളില്‍ ഇസ്രയേല്‍ സൈനിക പറയുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് വടക്കന്‍ ഇസ്രയേലിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 61 പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രയേലിന് നേരെയുണ്ടാകുന്ന ശക്തമായ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒന്നായിരുന്നു ഇത്.

വ്യാഴാഴ്ച ഇസ്രയേല്‍ ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയാണ് സൈനിക കേന്ദ്രത്തിലെ ഡ്രോണ്‍ ആക്രമണമെന്നാണ് ഹിസ്ബുള്ള അറിയിച്ചത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.