വാഷിങ്ടണ്‍: അമേരിക്ക സ്റ്റുഡന്റ് വിസ നല്‍കുന്നത് പഠിക്കാനാണെന്നും സാമൂഹ്യ പ്രവര്‍ത്തനത്തിന് അല്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.
സ്റ്റുഡന്റ് വിസയില്‍ അമേരിക്കയിലെത്തുന്ന വിദ്യാര്‍ഥികള്‍ വിസ നിയമങ്ങള്‍ പാലിക്കണമെന്നും അദേഹം നിര്‍ദേശിച്ചു. തുര്‍ക്കിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയുടെ വിസ റദ്ദാക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മാര്‍ക്കോ റൂബിയോ.
യുഎസ് വിസ നല്‍കുന്നത് പഠിക്കാനും ബിരുദം നേടാനുമാണ്. തങ്ങളുടെ സര്‍വകലാശാലകളെ കീറിമുറിക്കുന്ന പ്രവര്‍ത്തനത്തിനല്ല. അതിനാലാണ് തുര്‍ക്കി വിദ്യാര്‍ഥിനിയുടെ വിസ റദ്ദാക്കേണ്ടി വന്നതെന്നും മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ഹമാസിനെ പിന്തുണച്ച് നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് തുര്‍ക്കിയില്‍ നിന്നുള്ള റുമേയ ഓസ്ടര്‍ക്കിന്റെ വിസ റദ്ദാക്കിയത്.
വിസ റദ്ദാക്കിയതിന് പിന്നാലെ നാടുകടത്താന്‍ ഒരുങ്ങുകയാണ് അധികൃതര്‍. ടഫ്റ്റ്സ് സര്‍വകലാശാലയിലെ പിഎച്ച്.ഡി വിദ്യാര്‍ഥിനിയാണ് ഓസ്ടര്‍ക്ക്. തീരുമാനത്തെ ഫെഡറല്‍ കോടതി താല്‍കാലികമായി തടഞ്ഞിട്ടുണ്ട്. പാലസ്തീന്‍ അനുകൂല പ്രക്ഷോഭം നടത്തിയ ഒട്ടേറെ വിദേശ വിദ്യാര്‍ഥികളെ ഫെഡറല്‍ ഏജന്‍സികള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.
പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വിസ റദ്ദാക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങിയിരുന്നു. കൊളംബിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയായ രഞ്ജിനി ശ്രീനിവാസനാണ് അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.