ഇന്ത്യയും യൂറോപ്യന്‍ യൂണിയനും കൈകോര്‍ക്കുന്നു; സ്വതന്ത്ര വ്യാപാര കരാര്‍ അവസാന ഘട്ടത്തില്‍

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും കൈകോര്‍ക്കുന്നു; സ്വതന്ത്ര വ്യാപാര കരാര്‍ അവസാന ഘട്ടത്തില്‍

ദാവോസ്: ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉടനെന്ന് സൂചന. ചൊവ്വാഴ്ച സ്വിറ്റ്സര്‍ലന്റിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ലോകത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ നാലിലൊന്ന് വിഹിതം കൈകാര്യം ചെയ്യുന്നത് യൂറോപ്യന്‍ യൂണിയനാണ്. അതുകൊണ്ടു തന്നെ ഇതിനെ 'എല്ലാ കരാറുകളുടെയും മാതാവ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഏകദേശം 200 കോടി ജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു കൂറ്റന്‍ വിപണിയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ആഗോള വിതരണ ശൃംഖലയെ പുനര്‍ നിര്‍മിക്കാനും വ്യാപാര ബന്ധങ്ങളിലെ അപകട സാധ്യതകള്‍ കുറയ്ക്കാനും ശേഷിയുള്ളതാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ചരിത്രപരമായ ഈ ഉടമ്പടി എന്നാണ് വിലയിരുത്തല്‍.

ചൈനയോടുള്ള അമിത ആശ്രിതത്വം കുറയ്ക്കാനും വിശ്വസ്തരായ പങ്കാളികളുമായി സഹകരിക്കാനും ലക്ഷ്യമിടുന്ന യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ചിടത്തോളം ഇന്ത്യ സുപ്രധാന പങ്കാളിയാണ്. അതേസമയം കയറ്റുമതി വര്‍ധിപ്പിക്കാനും ഉല്‍പാദന ശൃംഖലയില്‍ മുന്‍നിരയിലെത്താനും ഇന്ത്യയ്ക്ക് ഈ കരാര്‍ സഹായകമാകും. ക്ലീന്‍ എനര്‍ജി, ഫാര്‍മ സ്യൂട്ടിക്കല്‍സ്, ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കരാര്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.