ഹേറ്റ് ഇന്‍ ഇന്ത്യയും മേക്ക് ഇന്‍ ഇന്ത്യയും കൂടി ഒരുമിച്ച് നടക്കില്ല; മോഡിക്കെതിരെ രാഹുല്‍ ഗാന്ധി

ഹേറ്റ് ഇന്‍ ഇന്ത്യയും മേക്ക് ഇന്‍ ഇന്ത്യയും കൂടി ഒരുമിച്ച് നടക്കില്ല; മോഡിക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തൊഴിലില്ലായ്മയ്ക്കെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്വിറ്ററിലൂടെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ബിസിനസുകാരെ രാജ്യത്ത് നിന്ന് തുരത്താന്‍ എളുപ്പമാണ് എന്ന് പറഞ്ഞ രാഹുല്‍ ഹേറ്റ് ഇന്‍ ഇന്ത്യയും മേക്ക് ഇന്‍ ഇന്ത്യയും ഒരുമിച്ച് നടക്കില്ലെന്നും പരിഹസിച്ചു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഏഴ് അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍, ഒമ്പത് ഫാക്ടറികള്‍, 649 ഡീലര്‍ഷിപ്പുകള്‍, 84,000 തൊഴിലുകള്‍ എന്നിവയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. മാത്രമല്ല രാജ്യത്തെ കടുത്ത തൊഴിലില്ലായ്മ പ്രതിസന്ധിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

2017 ല്‍ ഷെവര്‍ലെ, 2018 ല്‍ മാന്‍ ട്രക്ക്, 2019 ഫിയറ്റും, യുണൈറ്റഡ് മോട്ടോഴ്‌സും, 2020 ല്‍ ഹാര്‍ലി ഡെവിഡ്‌സണ്‍, 2021 ല്‍ ഫോഡ്, 2022 ല്‍ ഡാറ്റ്‌സണ്‍ എന്നീ വാഹന നിര്‍മാതാക്കള്‍ രാജ്യം വിട്ടുവെന്നാണ് ട്വീറ്റിനൊപ്പമുള്ള ചിത്രത്തില്‍ പറയുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.