' ഇസ്രയേല്‍ കുടിയേറ്റം': യു.എന്‍ പ്രമേയത്തിന് അംഗീകാരം; ഇന്ത്യ പിന്തുണച്ചു

' ഇസ്രയേല്‍ കുടിയേറ്റം': യു.എന്‍ പ്രമേയത്തിന് അംഗീകാരം; ഇന്ത്യ പിന്തുണച്ചു

ജനീവ: കിഴക്കന്‍ ജറുസലേമിലും ഗോലാനിലും ഇസ്രയേല്‍ കുടിയേറ്റം നടത്തിയെന്ന ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിന് അംഗീകാരം.

ഇന്ത്യ ഉള്‍പ്പെടെ 145 രാജ്യങ്ങള്‍ കരട് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. അമേരിക്ക അടക്കം ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യുകയും 18 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

ഇസ്രായേല്‍, അമേരിക്ക, കാനഡ, ഹംഗറി, മാര്‍ഷല്‍ ദ്വീപുകള്‍, ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യ, നൗറു എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്.

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന കരട് പ്രമേയത്തിലുള്ള വോട്ടെടുപ്പില്‍ നിന്ന് കഴിഞ്ഞ മാസം ഇന്ത്യ വിട്ടുനിന്നിരുന്നു. ഭീകരസംഘടനയായ ഹമാസിനെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോര്‍ദാന്‍ സമര്‍പ്പിച്ച കരട് പ്രമേയത്തില്‍ ഇന്ത്യ വോട്ട് ചെയ്യാതിരുന്നത്.

പത്താം അടിയന്തര സമ്മേളനത്തിന് ഒത്തുചേര്‍ന്ന യു.എന്‍ ജനറല്‍ അസംബ്ലിയിലെ 193 അംഗങ്ങള്‍ ജോര്‍ദാന്‍ സമര്‍പ്പിച്ച കരട് പ്രമേയത്തില്‍ വോട്ട് ചെയ്തിരുന്നു. ബംഗ്ലാദേശ്, മാലിദ്വീപ്, പാകിസ്ഥാന്‍, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ 40 ലധികം രാജ്യങ്ങള്‍ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.