വാഷിങ്ടൺ: പശ്ചിമേഷ്യയെ ഒരു മഹാ യുദ്ധത്തിൽ നിന്ന് കരകയറ്റാൻ 'ഗ്രീൻ കോറിഡോർ' പദ്ധതിയുമായി റഷ്യ. അമേരിക്കൻ ഉപരോധവും ഇറാന്റെ പ്രത്യാക്രമണ ഭീഷണിയും മേഖലയെ സ്തംഭിപ്പിച്ച പശ്ചാത്തലത്തിൽ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മുന്നോട്ടുവെച്ച സമാധാന കരാർ അന്താരാഷ്ട്ര തലത്തിൽ നിർണായക ചർച്ചകൾക്ക് വഴിതുറന്നു.
ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ റഷ്യയുടെയും അന്താരാഷ്ട്ര ഏജൻസികളുടെയും സംയുക്ത നിരീക്ഷണം ഏർപ്പെടുത്തുക. പകരമായി ഇറാന് മേലുള്ള ഉപരോധങ്ങളിൽ അമേരിക്ക ഇളവ് നൽകണം ഹോർമുസ് കടലിടുക്കിലെ തർക്കം പരിഹരിക്കാൻ റഷ്യയുടെ മേൽനോട്ടത്തിൽ അന്താരാഷ്ട്ര എണ്ണക്കടത്തിന് പ്രത്യേക 'ഗ്രീൻ കോറിഡോർ' ഒരുക്കുക.
തർക്കങ്ങൾ ചർച്ച ചെയ്യാൻ അമേരിക്കൻ, ഇറാനിയൻ പ്രതിനിധികൾ നേരിട്ട് പങ്കെടുക്കുന്ന ത്രികക്ഷി ചർച്ചയ്ക്ക് മോസ്കോ വേദിയൊരുക്കാം. തുടങ്ങിയ മൂന്ന് പ്രധാന നിർദേശങ്ങളാണ് ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള മഞ്ഞുരക്കാൻ മോസ്കോ മുന്നോട്ടുവെച്ചിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം ഇന്ന് (ഏപ്രിൽ 13) പ്രാബല്യത്തിൽ വരികയാണ്. ഇതേത്തുടർന്ന് മേഖലയിൽ വൻ സൈനിക വിന്യാസമാണ് നടക്കുന്നത്. യുഎസ് അഞ്ചാം കപ്പൽ വ്യൂഹം കടലിടുക്കിന് സമീപം നിലയുറപ്പിച്ചു കഴിഞ്ഞു. ഇതിനെ പ്രതിരോധിക്കാൻ ഇറാൻ തങ്ങളുടെ 'ഖലീജ് ഫാർസ്' മിസൈൽ യൂണിറ്റുകളെ സജ്ജമാക്കിയിരിക്കുന്നത് ഏത് നിമിഷവും ഒരു ഏറ്റുമുട്ടലുണ്ടായേക്കാമെന്ന ഭീതി വർധിപ്പിക്കുന്നു.
റഷ്യയുടെ നയതന്ത്ര ഇടപെടൽ വിപണിയിൽ നേരിയ ആശ്വാസം നൽകിയെങ്കിലും, യുദ്ധഭീതി നിലനിൽക്കുന്നതിനാൽ ക്രൂഡ് ഓയിൽ വില ബാരലിന് ഉയർന്ന നിലവാരത്തിൽ തന്നെ തുടരുകയാണ്. റഷ്യൻ നിർദേശങ്ങളെ ഫ്രാൻസും ജർമ്മനിയും പിന്തുണയ്ക്കുമ്പോൾ ഇറാന്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേൽ.
റഷ്യയുടെ ഓഫറിനോട് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും ഒരു പൂർണ യുദ്ധം ഒഴിവാക്കാൻ അമേരിക്കൻ കോൺഗ്രസിലെ ഒരു വിഭാഗം ഈ നിർദ്ദേശത്തെ അനുകൂലിക്കുന്നുണ്ട്. വരും മണിക്കൂറുകളിൽ വാഷിംഗ്ടണിൽ നിന്ന് പുറത്തുവരുന്ന പ്രതികരണം പശ്ചിമേഷ്യയുടെ ഭാവി നിർണയിക്കും. നയതന്ത്രം പരാജയപ്പെട്ടാൽ 2026-ലെ ഏറ്റവും വലിയ സൈനിക നീക്കത്തിനാകും ലോകം സാക്ഷ്യം വഹിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.