ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ നീട്ടി അമേരിക്ക; നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ നീട്ടി അമേരിക്ക; നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

വാഷിങ്ടന്‍: സമാധാന ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നിട്ട് ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ നാവിക ഉപരോധം തുടരും.

ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഇറാന്‍ ഭരണകൂടത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനാല്‍ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനാണ് തന്റെ തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയാറാകുന്നത് വരെ വെടിനിര്‍ത്തല്‍ തുടരും. ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ചര്‍ച്ചകള്‍ തകരാന്‍ കാരണം. പാകിസ്ഥാന്‍ നേതാക്കള്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ ആവശ്യപ്പെട്ടതായും അദേഹം വ്യക്തമാക്കി.

'ഇറാന്‍ സര്‍ക്കാര്‍ ഗുരുതരമായി ഭിന്നിച്ചിരിക്കുകയാണ്. വെടിനിര്‍ത്തല്‍ നീട്ടണമെന്ന് പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് എന്നിവര്‍ അഭ്യര്‍ഥിച്ചു. അതിനാല്‍ ഇറാന്റെ നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കും ഒരു ഏകീകൃത നിര്‍ദേശം മുന്നോട്ടു വെക്കാന്‍ കഴിയുന്നതുവരെ ആക്രമണം നിര്‍ത്തി വെക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു.

എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലെ ഇറാനിയന്‍ തീരത്തെ തുറമുഖങ്ങളിലെ ഉപരോധം തുടരും. 'മറ്റെല്ലാ കാര്യങ്ങളിലും' യുഎസ് സൈന്യം സജ്ജരായിരിക്കുമെന്നും ട്രംപ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.