വിശ്വസികൾ പ്രാർത്ഥനാനിരതരാകാൻ വത്തിക്കാന്റെ ആഹ്വാനം; "കർത്താവിനായി 24 മണിക്കൂർ" ദിനാചരണം മാർച്ച് 13 നും 14 നും

വിശ്വസികൾ പ്രാർത്ഥനാനിരതരാകാൻ വത്തിക്കാന്റെ ആഹ്വാനം;

​വത്തിക്കാന്‍ സിറ്റി: വലിയ നോമ്പുകാലത്ത് വിശ്വാസികളുടെ ആത്മീയ നവീകരണം ലക്ഷ്യമാക്കി 'കര്‍ത്താവിനായി 24 മണിക്കൂര്‍' എന്ന പ്രാര്‍ത്ഥനാ യജ്ഞം ആചരിക്കാൻ വത്തിക്കാന്‍ ആഹ്വാനം ചെയ്തു. കുമ്പസാരത്തിനും ദിവ്യകാരുണ്യ ആരാധനയ്ക്കുമായി ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ പ്രത്യേക സമയം കണ്ടെത്തണമെന്ന് സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്ട്രി നിർദേശിച്ചു.

​മാർച്ച് 13 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മുതൽ 14 ശനിയാഴ്ച വരെയാണ് ഇതിനായി പള്ളികൾ തുറന്നിടേണ്ടത്. ദൈവത്തിന്റെ അപാരമായ കരുണയും പാപമോചനവും അനുഭവിക്കാൻ വിശ്വാസികളെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. തുറന്നിട്ട ദേവാലയ വാതിലുകൾ, പാപികളെ സ്വീകരിക്കാൻ കാത്തിരിക്കുന്ന ദൈവസ്നേഹത്തിന്റെ അടയാളമാണെന്നും വത്തിക്കാൻ ഓർമ്മിപ്പിക്കുന്നു.

​തുടർച്ചയായ 13-ാം വർഷമാണ് ഈ പ്രാർത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നത്. 'ഞാന്‍ ലോകത്തെ രക്ഷിക്കാനാണ് വന്നത്' എന്നതാണ് ഇത്തവണത്തെ പ്രമേയം. ലിയോ പതിനാലാമന്‍ പാപ്പയാണ് ഈ ചിന്താവിഷയം തിരഞ്ഞെടുത്തത്. ജീവിതത്തിരക്കുകൾക്കിടയിൽ ദൈവത്തോട് അനുരഞ്ജനപ്പെടാനും വിശുദ്ധീകരണം പ്രാപിക്കാനുമുള്ള ഈ അവസരം വിനിയോഗിക്കാൻ വത്തിക്കാൻ വിശ്വാസികളോട് അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.